കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ പ്രതികളിലൊരാൾ കൂടി അറസ്റ്റിൽ. അമ്പായത്തോട് ആഷിഖ് ആണ് (28) മെഡിക്കല്‍കോളജ് പൊലീസിൻെറ പിടിയിലായത്. വെള്ളിമാടുകുന്ന് ഗവ. ലോ കോളജിനടുത്തുെവച്ചാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തുഷാരഗിരിയിൽ ഒളിച്ചുകഴിയുന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. ചോമ്പാല സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറെപ്പട്ട പ്രതിയെ കുന്ദമംഗലത്ത് പൊലീസ് കൈകാണിെച്ചങ്കിലും നിർത്താതെ ഓടിച്ചുപോയി. തുടര്‍ന്നാണ് ലോകോളജിനു മുന്നില്‍ കോഴിക്കോട് ട്രാഫിക് എസ്.ഐ കെ.കെ. വിജയന്‍ സി.പി.ഒ വി.എം. സബീഷ് എന്നിവർ സാഹസികമായി വലയിലാക്കിയത്. മുക്കം ഭാഗത്തുനിന്ന് നീല ജാക്കറ്റിട്ട ഒരാൾ പള്‍സര്‍ ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം കാരന്തൂരില്‍ ബൈക്ക് തടയാന്‍ ശ്രമിച്ചത്. എന്നാല്‍, അതിവേഗത്തില്‍ പൊലീസിനെ വെട്ടിച്ചുകടന്നു. പിടികൂടിയപ്പോഴാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട പ്രതികളുടെ സംഘത്തില്‍പെട്ടയാളാണെന്ന് മനസ്സിലായത്. ശനിയാഴ്ച നഗരത്തിൽ പരിശോധന നടത്തുന്നതിനിടയിൽ കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം മഴക്കോട്ടും ചുവന്ന മാസ്‌കും ധരിച്ച് ഇയാള്‍ പൊലീസിൻെറ മുന്നിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിടികൂടുമ്പോള്‍ താമരശ്ശേരിയിലെ കടയില്‍നിന്ന് മോഷ്ടിച്ച മൂവായിരത്തോളം രൂപയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയെ ചേവായൂര്‍ പൊലീസിന് കൈമാറി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പായത്തോട് ആഷിഖ്, ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, മട്ടാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, അമിതമായി ലഹരി ഉപയോഗിച്ചതിന് ചികിത്സയിലിരുന്ന താനൂര്‍ സ്വദേശി ഷഹല്‍ ഷാനു എന്നിവര്‍ 22ന് രാത്രിയാണ് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് എത്തിയ ഷഹല്‍ ഷാനുവിനെ പൊലീസ് തന്ത്രപൂർവം വിളിച്ചുവരുത്തി താനൂരില്‍നിന്ന് അറസ്റ്റ ചെയ്തിരുന്നു. രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം തുടരുന്നു. അബ്ദുൽ ഗഫൂറും നിസാമുദ്ദീനും മലപ്പുറത്തേക്ക് കടെന്നന്നാണ് പൊലീസ് കരുതുന്നത്. പ്രതികളെ പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.