വടകര: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്ക് നാടിൻെറ നാനാതുറകളില്‍ നിന്നും സഹായം പ്രവഹിക്കുന്നു. വടകര നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റി 80 കിടക്കകള്‍ നല്‍കി. ചികിത്സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറക്കിലാട് അമൃത പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ല സെക്രട്ടറി കെ.കെ. മമ്മുവില്‍ നിന്ന് കിടക്കകള്‍ നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഏറ്റുവാങ്ങി. ഏരിയ പ്രസിഡൻറ് എ.കെ. ബാലന്‍, ട്രഷറര്‍ വേണു കക്കട്ടില്‍ എന്നിവര്‍ പങ്കെടുത്തു. വില്യാപ്പള്ളി, ആയഞ്ചേരി തുടങ്ങിയ പഞ്ചായത്ത്തല ചികിത്സ കേന്ദ്രങ്ങളിലേക്കും സി.െഎ.ടി.യു ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കിടക്കകള്‍ നല്‍കും. അഴിയൂര്‍: പഞ്ചായത്തിലെ കോവിഡ് കിടത്തിച്ചികിത്സാകേന്ദ്രത്തില്‍ ശുചിത്വ സംവിധാനം ഒരുക്കാന്‍ ഇന്‍സുലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള 25,000 രൂപ പഞ്ചായത്തിലെ വ്യവസായി സി.പി. അലി പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന് കൈമാറി. പി.പി.ഇ കിറ്റ്, ഗൗസ് അടക്കമുള്ള മാലിന്യം ഇതുവഴി സംസ്കരിക്കാന്‍ കഴിയും. അഴിയൂരില്‍ 25 കിടക്കവിരി ഐ.എന്‍.എല്‍ പഞ്ചായത്ത് കമ്മിറ്റി നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ ഏറ്റുവാങ്ങി, പി.ടി.അഷറഫ്, മുബാസ് കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു. പ്രവാസി വിരുദ്ധ പോസ്റ്റ്: ആര്‍.ആര്‍.ടി വളൻറിയറെ മാറ്റണമെന്ന് ഓര്‍ക്കാട്ടേരി: പ്രവാസി വിരുദ്ധ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഏറാമല പഞ്ചായത്ത് 16ാം വാര്‍ഡ് ആര്‍.ആര്‍.ടി വളൻറിയറെ മാറ്റണമെന്ന് ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികള്‍ നാട് നന്നാക്കാനല്ല, സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കാനാണ് വിദേശത്ത് പോകുന്നതെന്നും സാധാരണക്കാരോട് പ്രവാസികള്‍ കാണിച്ച അഹങ്കാരത്തിനുള്ള പിഴയാണിപ്പോള്‍ അനുഭവിക്കുന്നതെന്നുമാണ് വളൻറിയറുടെ പോറ്റ്. ഈ പോസ്റ്റിറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നതെന്ന് മുസ്ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.