--- പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റോപ്പേജിന് അപേക്ഷിക്കുന്ന ഉടമകള്‍ ഏറിവരുകയാണ് വടകര: ഗതാഗത രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് പിന്നാലെ കോവിഡ് മഹാമാരികൂടിെയത്തിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയുടെ നടുവൊടിയുകയാണ്. വര്‍ഷങ്ങളായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ് വ്യവസായം പൂര്‍ണമായും അപകടാവസ്ഥയിലാണിപ്പോള്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഒരു വര്‍ഷത്തേക്ക് സ്റ്റോപ്പേജ് അപേക്ഷ നല്‍കിയവര്‍ ഏറെയാണ്. സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നവരും സ്റ്റോപ്പേജിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വടകരയില്‍നിന്ന് 10 ശതമാനം ബസുകള്‍ മാത്രമാണിപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഇവയിൽതന്നെ, ഒാഫിസ് സമയത്തിന് അനുബന്ധമായി മാത്രം സർവിസ് നടത്തുന്നവരാണ് ഏറെയും. വൈറസ് ഭീതി കാരണം ബസ് യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. പരമാവധി 5000 രൂപയില്‍ താഴെയാണിപ്പോഴത്തെ കലക്ഷന്‍. 3000 രൂപ ഡീസലിനു വേണം. ജീവനക്കാര്‍ പകുതി വേതനം മാത്രമാണിപ്പോള്‍ വാങ്ങുന്നത്. എന്നിട്ടും ഉടമക്ക് കിട്ടുന്നത് 100 മുതല്‍ 200 വരെ രൂപ മാത്രമാണെന്ന് അവർ പറയുന്നു. പലപ്പോഴും ഡീസലിൻെറ പണവും ജീവനക്കാരുടെ വേതനവും കഴിഞ്ഞാല്‍ ബസുടമക്ക് ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ബസിന് 30,000 രൂപ വീതം നാലു തവണയായി വര്‍ഷത്തില്‍ 1,20,000 രൂപ നികുതി അടക്കണം. 80,000 രൂപ വരെ ഇന്‍ഷുറന്‍സ് തുക വരും. 14,400 രൂപ ക്ഷേമനിധി ഇനത്തിലും വേണം. ഇതുമാത്രം നോക്കിയാല്‍ 2,14,400 രൂപ വര്‍ഷംതോറും ബസുടമകള്‍ കെണ്ടത്തണം. ഇതിനുപുറമെയാണ് പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍. സംസ്ഥാനത്ത് 36,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 12,000 ആയി ചുരുങ്ങി. വടകര -കോഴിക്കോട് ദേശീയപാതയില്‍ 90ലേറെ ബസുണ്ടായിരുന്നു. ഇപ്പോഴത്, 20 എണ്ണമായി. സ്വകാര്യ ബസ് മേഖലയില്‍ തൊഴിലാളി, ഉടമയെന്ന വ്യത്യാസമില്ലാതെയുള്ള പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡൻറ് കെ.കെ. ഗോപാലന്‍ നമ്പ്യാര്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലത്തെ നികുതി മാത്രമാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. ജൂലൈ മാസം മുതല്‍ നികുതി നല്‍കണം. ചുരുങ്ങിയത് ആറുമാസത്തേക്ക് നികുതി ഒഴിവാക്കണമെന്നാണാവശ്യം. --അനൂപ് അനന്തന്‍---
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.