കോഴിക്കോട്: മാവൂർ സർവിസ് സഹകരണ ബാങ്കിനായി ഭൂമി വാങ്ങിയതിൽ ക്രമേക്കടുണ്ടെന്ന ആരോപണത്തിൽ വലഞ്ഞ് സി.പി.എം. വൻതുക നൽകി മാവൂർ കൽപ്പള്ളിക്കടുത്ത് കാര്യാട്ട്താഴത്ത് 2.17 ഏക്കർ ഭൂമി വാങ്ങിയതിൽ പ്രമുഖ നേതാക്കൾക്കെതിരെ നടപടിയെടുത്തതോടെ ക്രമക്കേട് പരസ്യമായി സമ്മതിച്ചിരിക്കുകയാണ് പാർട്ടി. കഴിഞ്ഞ ദിവസം ജില്ല കമ്മിറ്റി ശരിവെച്ച നടപടി ബുധനാഴ്ച മാവൂർ പഞ്ചായത്തിലെ മൂന്ന് ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ട് ചെയ്തു. മാവൂർ, കണ്ണിപ്പറമ്പ്, ചെറൂപ്പ ലോക്കൽ കമ്മിറ്റികളിലാണ് ശിക്ഷാനടപടി റിപ്പോർട്ട് ചെയ്തത്. രണ്ടര വർഷം മുമ്പ് സൻെറിന് 2.90 ലക്ഷം രൂപക്ക് ഫ്ലാറ്റ് നിർമിക്കാൻ ഒരു കൂട്ടർ കച്ചവടം ഉറപ്പിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്തിരുന്നതായി പാർട്ടി പ്രവർത്തകർ തന്നെ അന്വേഷണ കമീഷൻ മുമ്പാകെ പറഞ്ഞിരുന്നു. ഇതേ ഭൂമിയാണ് സൻെറിന് 4.60 ലക്ഷം രൂപയെന്ന അമിതവില നൽകി വാങ്ങിയതെന്നാണ് പാർട്ടി പ്രവർത്തകരും മറ്റും ആരോപണമുന്നയിച്ചത്. പ്രതിപക്ഷ സംഘടനകൾ സഹകരണ വകുപ്പിനും വിജിലൻസിനും പരാതി നൽകിയിട്ടും ഭരണസ്വാധീനം കാരണം അന്വേഷണം നടന്നില്ല. സി.പി.എം ഏരിയ കമ്മിറ്റി അംഗവും 15 വർഷം മാവൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എം. ധർമജനാണ് കടുത്ത ശിക്ഷ കിട്ടിയത്. ബ്രാഞ്ച് കമ്മറ്റിയിലേക്കാണ് ധർമജനെ തരംതാഴ്ത്തിയത്. ബാങ്ക് പ്രസിഡൻറ് കെ.സി. രവീന്ദ്രൻ, എരിയ കമ്മിറ്റി അംഗം എൻ. ബാലചന്ദ്രൻ, മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ െക.പി. ചന്ദ്രൻ, കണ്ണിപ്പറമ്പ് ലോക്കൽ സെക്രട്ടറി എൻ. മനോജ് എന്നിവരെ പരസ്യമായി ശാസിക്കുകയായിരുന്നു. ബാങ്കിൻെറ സബ്കമ്മിറ്റിയിൽ നിന്ന് ധർമജനെ നീക്കിയിട്ടുണ്ട്. രണ്ട് വെള്ളപ്പൊക്കത്തിലും മുങ്ങിപ്പോയ സ്ഥലം നാട്ടിലില്ലാത്ത വില െകാടുത്ത് സഹകരണ ബാങ്കിനായി വാങ്ങിയെന്നാണ് ആരോപണം. മാവൂരിലെ പാർട്ടി പ്രവർത്തകർക്കിടയിലും അമർഷം പുകയുകയാണ്. കുന്ദമംഗലം ഏരിയ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയർക്ക് കൃത്യമായ വിശദീകരണം നൽകാനായിരുന്നില്ല. തുടർന്നാണ് ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം അച്ചടക്ക നടപടിക്ക് അനുവാദം നൽകിയത്. സ്ഥലത്തിൻെറ വാല്യൂവേഷൻ സർട്ടിഫിക്കറ്റ് നൽകിയ കോഴിക്കോട് താലൂക്കിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്. അതേസമയം, കാലിക്കറ്റ് നോർത് സർവിസ് സഹകരണ ബാങ്ക് ശാഖക്കായി വെസ്റ്റ്ഹില്ലിൽ കൂടിയ തുകക്ക് സ്ഥലം കച്ചവടം ചെയ്ത സംഭവത്തിൽ പാർട്ടിതലത്തിൽ പോലും നടപടിയുണ്ടായിട്ടില്ല. യുവജന നേതാക്കളും പാർട്ടി ഉന്നതരുടെ മക്കളും ഈ ഇടപാടിന് പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.