മുക്കം: കഞ്ചാവ് വേട്ട കേസിൽ പിടിയിലായ ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരെ കോഴിക്കോട്, കണ്ണൂർ ജയിലുകളിലേക്ക് മാറ്റി. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം ചന്ദ്രശേഖരനെ കോഴിക്കോട് സബ് ജയിലിലും, സൂര്യപ്രഭയെ കണ്ണൂർ സബ് ജയിലിലും പ്രവേശിപ്പിച്ചത്. പാലക്കാട് കുഴൽമന്ദം സ്വദേശികളായ ഇവർ ഏറെ നാളായി പൂളപ്പൊയിലിൽ വാടകവീട്ടിൽ താമസിക്കുകയാണ്. ഇവിടെ വെച്ച് കഞ്ചാവ് വിൽപന നടത്തിവരികയാണ്. കോഴിക്കോട് ജില്ലക്ക് പുറമെ സമീപ ജില്ലകളിലേക്കും ഇവർ കഞ്ചാവ് എത്തിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൻെറ അന്വേഷണത്തിനിടെയാണ് പൂളപ്പൊയിലിൽ വെച്ച് തിങ്കളാഴ്ച പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന പത്തു കിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.