കൊടിയത്തൂർ: പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പന്നിക്കോട്-പരപ്പില്‍ താമസിക്കുന്ന തങ്കയുടെ വീടിൻെറ മേൽക്കൂര പൂർണമായും തകര്‍ന്നു. പൊട്ടി വീഴാറായ മേൽക്കൂര ഞായറാഴ്ച രാവിലെയാണ് തകർന്നത് .വാർധക്യത്തിലെത്തിയ മാതാവ് കൊലത്തിയും ചെറു മകള്‍ അമൃതയും അടങ്ങുന്നതാണ് തങ്കയുടെ കുടുംബം. മേല്‍ക്കൂര താഴ്ന്ന് അപകടാവസ്ഥയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം 'മാധ്യമം' നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിൻെറ സഹായത്തോടെ 13 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച രണ്ടു മുറി വീടിൻെറ മേൽക്കൂരയാണ് തകർന്നത്. വീട് പുനർ നിർമാണത്തിനായുള്ള സര്‍ക്കാര്‍ ഫണ്ട് പാസായിട്ടുണ്ടെന്ന് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ഷിജി പരപ്പിൽ പറഞ്ഞു . മാര്‍ച്ചില്‍ എഗ്രിമൻെറ് വെച്ചിട്ടുണ്ടെങ്കിലും ഇൗ തുക ലഭിച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥയും പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, വാദിറഹ്മ സ്‌കൂൾ ജീവനക്കാരുടെയും സഹകരണത്തോടെ പൊളിഞ്ഞുവീണ മേൽക്കൂരയും ഓടും മാറ്റി താല്‍ക്കാലിക പ്ലാസ്റ്റിക് ഷീറ്റിട്ട് കൊടുത്തു. വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജ്യോതി ബാസു, ശംസുദ്ദീന്‍ ചെറുവാടി, ബാവ പവര്‍വേള്‍ഡ്, റഫീഖ് കുറ്റ്യോട്ട്, കെ.സി.യൂസുഫ് , സാലിം ജീറോഡ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.