photo pk 03 കോഴിക്കോട് കോർപറേഷൻ 63ാം വാർഡിലെ സലാം പള്ളിത്തോട്ടത്തിൻെറ ഒറ്റമുറി വീട് pk04 കോഴിക്കോട്: അവശതയിൽ കഴിയുന്ന പ്രമുഖ നാടകപ്രവർത്തകനും എഴുത്തുകാരനുമായ സലാം പള്ളിത്തോട്ടത്തിന് താങ്ങാവാൻ സർക്കാറും കലാസ്നേഹികളും രംഗത്തുവരണമെന്ന്് കോഴിക്കോെട്ട സാംസ്കാരികപ്രവർത്തകർ ആവശ്യപ്പെട്ടു. 'ദീനക്കിടക്കയിലും ഏകാന്തപഥികനായി സലാം പള്ളിത്തോട്ടം' എന്ന മാധ്യമം വാർത്തയോട് പ്രതികരിക്കുകയായിരുന്നു എഴുത്തുകാരും നാടകപ്രവർത്തകരും. സർഗാത്മക സാഹിത്യ രംഗത്ത് പ്രവർത്തിച്ചെങ്കിലും എവിടെയും അംഗീകരിക്കപ്പെടാതെ പോയ സലാം പള്ളിത്തോട്ടത്തിന് ഈ അവസ്ഥയിൽ ആശ്രയം നൽകാൻ ജില്ല ഭരണകൂടമോ സന്മനസ്സുകളോ തയാറാകേണ്ടതുണ്ടെന്ന്് എഴുത്തുകാരനായ പി.കെ പാറക്കടവ്് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് തന്നാലാവുന്ന സഹായം എത്തിക്കുമെന്ന് കവി പി.കെ. ഗോപി അറിയിച്ചു. അദ്ദേഹത്തിൻെറ ക്ഷേമത്തിനായി സുഹൃത്തുക്കളെ കൂട്ടി ഇടപെടൽ നടത്തുമെന്നും പി.കെ. ഗോപി മാധ്യമത്തോടു പറഞ്ഞു. സലാം പള്ളിത്തോട്ടത്തെ സന്ദർശിച്ച്് അദ്ദേഹത്തിൻെറ ക്ഷേമത്തിന് വേണ്ട നടപടികൾക്ക് വേണ്ടി ഇടപെടുമെന്ന് സാംസ്കാരിക പ്രവർത്തകനും രാഷ്ട്രീയ നേതാവും കൂടിയായ ടി.വി. ബാലൻ പറഞ്ഞു. സലാം പള്ളിത്തോട്ടത്തിന് സമൂഹത്തിൻെറ അനുകമ്പയോടെയുള്ള പരിചരണമാണ് ആവശ്യമെന്ന് എഴുത്തുകാരി കെ.പി. സുധീര പറഞ്ഞു. സാംസ്കാരിക മേഖലക്കുവേണ്ടി വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യൻ മെച്ചപ്പെട്ട ഒരു ജീവിതവും പരിഗണനയും നൽകുവാൻ സാംസ്കാരിക കേരളത്തിനും സർക്കാറിനും കടമയുണ്ട് എന്നും അവർ പറഞ്ഞു. ശക്തനായ നാടകപ്രവർത്തകനായിരുന്ന സലാം പള്ളിത്തോട്ടത്തിന് താങ്ങാവൻ കോഴിേക്കാെട്ട സുമസ്സുകൾ രംഗത്തുവരണമെന്ന് മുതിർന്ന നാടക നടൻ വിൽസൺ സാമുവൽ ആവശ്യപ്പെട്ടു. അദ്ദേഹത്തിൻെറ ക്ഷേമത്തിന് വേണ്ടി രംഗത്തിറങ്ങുമെന്ന് കാലിക്കറ്റ് ആർട്ട് ലവേഴ്സ് അസോസിയേഷൻ ട്രഷററും നാടകനടനുമായ കെ. സുബൈർ അറിയിച്ചു. അേശാകപുരത്തിനടുത്ത് സൻെറ് വിൻസൻറ് കോളനി റോഡിൽ നിന്ന് ഇടുങ്ങിയ വഴി കടന്ന് ഒറ്റമുറി വീട്ടിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യമാണ്. താമസമുറിക്ക് പിന്നിൽ കക്കൂസ് ടാങ്ക് തുറന്നുകിടക്കുന്നു. അതിൽ വീണ് അപകടത്തിനും സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം കട്ടിലിൽ നിന്ന് വീണ് അവശനായിക്കിടന്ന സലാം പള്ളിത്തോട്ടത്തെ പൊലീസ് ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൻെറ ഒാമനപ്പൂച്ചകൾ അവിെടയായതിനാൽ അങ്ങോട്ട് തന്നെ പോവണമെന്ന വാശിയിലാണിദ്ദേഹം. കോഴിക്കോട് കോർപറേഷൻ 63ാം വാർഡിലാണ് ഇൗ മുറി. clipping image mdm cutting
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.