വാഹന കൈമാറ്റ നടപടിക്രമങ്ങൾ പുതുക്കിയതറിയാതെ ഇടപാടുകാർ

കക്കോടി: വാഹനം കൈമാറ്റം ചെയ്യുന്നതിന് നടപടിക്രമങ്ങൾ പുതുക്കിയിട്ടും ഇടപാടുകാർ കാലതാമസത്തിനും ചൂഷണത്തിനും വിധേയമാകുന്നു. വാഹനം വിൽക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും വ്യത്യസ്തമായ രണ്ട് ഓഫിസുകളുടെ പരിധിയിൽ വരുന്നുവെങ്കിൽ അപേക്ഷകർക്ക് നോ-ഡ്യൂ സർട്ടിഫിക്കറ്റ് ലഭിക്കുവാനും കൈമാറ്റം രേഖപ്പെടുത്തി കിട്ടുവാനും രണ്ട് ഓഫിസുകളെയും സമീപിക്കേണ്ടതില്ലെന്ന യാഥാർഥ്യമറിയാതെയാണ് അപേക്ഷകർ ചൂഷണത്തിന് വിധേയമാകുന്നത്. രണ്ട് ഓഫിസ് പരിധിയിൽ വരുന്നതിനാൽ കാലതാമസം നേരിടുന്നുവെന്ന പരാതിയെ തുടർന്ന് സോഫ്റ്റ്വെയറിൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾക്ക് പുറമെ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉത്തരവു വന്നിട്ടുണ്ട്. വാഹന ഉടമയും വാങ്ങുന്ന വ്യക്തിയും ചേർന്ന് വാഹൻ-4ലെ ഓൺലൈൻ സംവിധാന പ്രകാരം രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി രേഖപ്പെടുത്തി അപേക്ഷാസമർപ്പണം പൂർത്തിയാക്കുകയും ഫീസ് ഇ-പേമൻെറ് ആയി ഒടുക്കുകയും ചെയ്താൽ മതിയെന്നിരിക്കെയാണ് അജ്ഞത മൂലം പണനഷ്ടവും കാലതാമസവും വരുത്തുന്നത്. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്ന വേളയിൽ വിൽക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഓഫിസ് സൗകര്യമനുസരിച്ച് ഇഷ്ടാനുസരണം അപേക്ഷ സമർപ്പിക്കാം. വാങ്ങുന്ന വ്യക്തിയും വിൽക്കുന്ന വ്യക്തിയും വ്യത്യസ്ത ഓഫിസുകളുടെ പരിധിയിൽ വരികയും അപേക്ഷ സമർപ്പിക്കാനായി തിരഞ്ഞെടുക്കുന്നത് വിൽക്കുന്ന വ്യക്തിയുടെ ഓഫിസ് ആകുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ വാഹനത്തിൻെറ നിലവിലെ രജിസ്റ്ററിങ് അതോറിറ്റിക്ക് സംസ്ഥാനത്തിനകത്തെ മറ്റൊരു രജിസ്റ്ററിങ് അതോറിറ്റിയുടെ അധികാരപരിധിയിലേക്കും വാഹനകൈമാറ്റം രേഖപ്പെടുത്തുവാനുള്ള അധികാരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.