കണ്ണൂർ: അന്തർ സംസ്ഥാന പാതയായ നിടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ സെമിനാരി വില്ലക്ക് സമീപം വൻ ഉരുൾപൊട്ടൽ. പാറക്കല്ലുകളും വൻമരങ്ങളും റോഡിലേക്ക് പതിച്ചു. സംഭവസമയത്ത് ഈ ഭാഗത്ത് റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് പോകുന്നവരുടെ പ്രധാന ആശ്രയമായ നിടുംപൊയിൽ ചുരം പാത തിരക്കേറിയ റോഡാണ്. ചുരം റോഡിൽ ഒരു ഡസനിലേറെ സ്ഥലത്ത് ചെറുതും വലുതുമായ മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ഉരുൾപൊട്ടി തടസ്സപ്പെട്ട റോഡ് ഗതാഗതം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാൽ, നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബദല്‍ മാര്‍ഗമായി പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബുധനാഴ്ചയും കണ്ണൂരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോരത്ത് യാത്ര ചെയ്യുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.