അറസ്റ്റിലായ പ്രതികൾ
പാലാ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രാത്രി കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. പാലാ കടനാട് എലിവാലി ഭാഗത്ത് മുളക്കൽ സോണിച്ചൻ (30), മുളക്കൽ സലു (34), പൂഞ്ഞാർ വടക്കേക്കര ചേരിപ്പാട് ഭാഗത്ത് വണ്ടംപാറയിൽ ലിൻസ് സെബാസ്റ്റ്യൻ (42) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 12ഓടെ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററെയും ഗാർഡിനെയും ചീത്തവിളിക്കുകയും കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടി ഇടിച്ചുവീഴ്ത്തി കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. എസ്.എച്ച്.ഒ കെ.പി. ടോംസണ്, എസ്.ഐ സജീവ് കുമാർ, സി.പി.ഒമാരായ ജോബി മാത്യു, ജോസ് സ്റ്റീഫൻ, അരുൺകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.