കോട്ടയം: നാടിെൻറ വികസനം തടഞ്ഞവരെ ജനം തിരുത്തുന്ന ദിവസമായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറുമെന്ന് കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലം കോട്ടയത്തിെൻറ സുവര്‍ണ കാലഘട്ടമായിരുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ ഈ കാലഘട്ടം തിരിച്ചെത്തുമെന്നും അേദ്ദഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തിലെ വിവിധ കുടുംബ കണ്‍വെന്‍ഷനുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിെവച്ച വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതിലൂടെ ഇടതുസര്‍ക്കാര്‍ ജനങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെറുതും വലുതുമായ 21 പാലങ്ങളാണ് യു.ഡി.എഫ് ഭരിച്ചപ്പോള്‍ കോട്ടയം മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചത്. യു.ഡി.എഫ് ഭരണകാലയളവില്‍ ഇത്രയധികം പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് കോട്ടയം മണ്ഡലത്തില്‍ മാത്രമാണ്.
വികസന പ്രക്രിയയെ കഴുത്തുഞെരിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് തെൻറ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വികസന പദ്ധതികള്‍ ആവിഷ്കരിച്ചാണ് മറുപടി നല്‍കിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 30 കോടി രൂപയാണ് മണ്ഡലത്തില്‍ ആസ്തിവികസന ഫണ്ടില്‍നിന്ന് ചെലവഴിക്കാന്‍ കഴിഞ്ഞത്. അതില്‍ വലിയ അഭിമാനമുണ്ട്. യു.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ അഞ്ചുവര്‍ഷം വികസനം ചവിട്ടിത്താഴ്ത്തിയവര്ക്കുള്ള മറുപടി കോട്ടയത്തിെൻറ വികസനക്കുതിപ്പിലൂടെ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.