ഓർമപ്പെരുന്നാൾ

േകാട്ടയം: ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ 57ാം ഓര്‍മയും ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവയുടെ 45ാം ഓര്‍മയും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ ബാവയുടെ 24ാം ഓര്‍മപ്പെരുന്നാളും സംയുക്തമായി ആചരിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ലീമീസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്, ഡോ. എബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ബംഗളൂരു ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗം നടത്തി. ഞായറാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്‌കാരം. 7.30ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും നടക്കുമെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു. KTL DEVALOKAM ARAMANA CHAPPEL PERUNNAL ഓർമ നഷ്ടപ്പെട്ട് കാറിൽ കുടുങ്ങിയ വയോധികന് നാട്ടുകാർ തുണയായി കറുകച്ചാൽ: ഓർമ നഷ്ടമായതിനെത്തുടർന്ന് കാറിൽ കുടുങ്ങിയ വയോധികനെ പഞ്ചായത്ത് അംഗത്തിൻെറയും നാട്ടുകാരുടെയും ഇടപെടലിൽ വീട്ടിലെത്തിച്ചു. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയാണ് കൈതേപ്പാലം സ്വദേശി വയോധികൻ കാറുമായി നെടുങ്ങാടപ്പള്ളിയിലെത്തിയത്. ഓർമക്കുറവുള്ള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാർ റോഡരികിൽ നിർത്തിയിട്ടു. മണിക്കൂറുകളോളം കാറിനുള്ളിൽതന്നെ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ കാര്യം ചോദിച്ചെങ്കിലും ഓർമയില്ലാത്തതിനാൽ ഒന്നും പറയാൻ കഴിഞ്ഞില്ല. കുന്നന്താനം നാലാം വാർഡ് അംഗം ഗിരീഷ്‌കുമാറും പ്രദേശവാസിയായ ജിനു വർഗീസ് എന്നിവർ ചേർന്ന് കാറിനുള്ളിൽനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽനിന്ന് ബന്ധുക്കളുടെ നമ്പർ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി രാത്രിയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.