സാബു

കടയുടമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കുമരകം: ബോട്ട് ജെട്ടിക്ക് സമീപത്തെ വ്യാപാരസ്ഥാപനത്തിന്‍റെ ഉടമയായ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി കിഴക്കേ കരീത്തറ വീട്ടിൽ സാബുവിനെയാണ് (51) കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. കുമരകം പുതിയകാവ് ഭാഗത്ത് ഇപ്പോൾ വാടകക്ക് താമസിക്കുകയാണിയാൾ.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ കുമരകം ബോട്ട്ജെട്ടിയുടെ സമീപത്തുള്ള ചിത്രശാല ട്രേഡേഴ്സ് എന്ന വ്യാപാരസ്ഥാപനത്തിലെത്തി ഉടമയായ ഗീതമ്മയുടെ മാല തട്ടിപ്പറിക്കാൻ ശ്രമിച്ചത്. വീട്ടമ്മ എതിർത്തതിനെതുടർന്ന് ഇവരെ ആക്രമിച്ച് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് കുമരകം പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐമാരായ ബിനു ജേക്കബ്, സുനിൽ, സി.പി.ഒമാരായ ഷൈജു, അനിൽകുമാർ, രാജു, ഡെന്നി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Man arrested for trying to break shop owner's necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.