മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് കുറിപ്പ്
കൂട്ടിക്കല്‍ (കോട്ടയം): ''അമ്മീ ഞാന്‍ മരിക്കാനില്ല, എനിക്ക് പഠിക്കണം അമ്മീ...'' നമുക്ക് മരിക്കാമെന്ന് മകളോട് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, അവൾ ഇങ്ങനെയാണ് പറഞ്ഞത് -കൂട്ടിക്കലിൽ പന്ത്രണ്ടുകാരി ഷംനയെ കൊലപ്പെടുത്തിയതറിഞ്ഞ് ഓടിക്കൂടിയവരോട് മാതാവ് ലൈജീന പറഞ്ഞത് ഇങ്ങനെയായിരുന്നു. പിന്നീട്, രാത്രിഭക്ഷണത്തില്‍ ഗുളിക അമിതമായി ചേര്ത്തുനല്കിയതായും ഷാള്‍ ഉപയോഗിച്ച് കഴുത്തിലും മുഖത്തും മുറുക്കുകയായിരുന്നുവെന്നുമാണ് ലൈജീന പറഞ്ഞത്. നാലുപേജിലായി എഴുതിെവച്ച ആത്മഹത്യക്കുറിപ്പിൽ താനും മകളും മരിക്കുകയാെണന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കിെല്ലന്നും പറഞ്ഞിരുന്നു. ഭര്‍ത്താവ് വേറെ വിവാഹം കഴിക്കണമെന്നും തന്നെയും മകളെയും നല്ല രീതിയില്‍ ഖബറടക്കണമെന്നും കുറിപ്പില്‍ പറയുന്നു. മോള്‍ക്ക് മരിക്കാന്‍ താൽപര്യമില്ലായിരുെന്നന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിളികേട്ട് ആദ്യം ഓടിയെത്തിയത് നിഷാദ്
കൂട്ടിക്കല്‍: നിലവിളികേട്ട് ആദ്യം ഓടിയെത്തിയത് അയല്‍വാസിയായ നിഷാദ്. പുലര്‍ച്ച മൂന്നരയോടെ നിലവിളി കേട്ടപ്പോള്‍ ചള്ളിയില്‍ നിഷാദ് ഉണര്‍ന്നു. ഉറക്കത്തിലായിരുന്നതിനാല്‍ ആദ്യം സ്വപ്നമെന്ന് കരുതി. നിലവിളി വീണ്ടും ഉയര്‍ന്നതോടെ ഭാര്യയെയും കൂട്ടി എവിടെനിന്നാണ് കരച്ചില് കേട്ടതെന്ന് ശ്രദ്ധിച്ചു. വീടിെൻറ പിന്നില്‍ നിന്നാണ് എന്ന് മനസ്സിലായതോടെ പുറത്തിറങ്ങി ലൈജീനയുടെ വീടിെൻറ ഗേറ്റിന് സമീപമെത്തി പരിസരം വീക്ഷിക്കുന്നതിനിടെ വീണ്ടും നിലവിളി. മറുപടി ശബ്ദം ഉണ്ടാക്കിയതോടെ താന്‍ കിണറ്റിലാെണന്നും രക്ഷിക്കാനും ലൈജീന ആവശ്യപ്പെടുകയായിരുെന്നന്ന് നിഷാദ് പറഞ്ഞു.
തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന് ഷിയാദിനെയും കൂട്ടി ഷെമീറിെൻറ മാതാപിതാക്കളെ അറിയിച്ചശേഷമാണ് കിണറ്റിന് സമീപത്തേക്ക് എത്തുന്നത്. അപ്പോൾ കിണറ്റിനുള്ളില്‍ തണുത്തു വിറച്ച് കല്ലില്‍ ചവിട്ടി പി.വി.സി പൈപ്പില്‍ പിടിച്ച് ലൈജീന തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇതിനിെട, ഭര്‍തൃമാതാവ് കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് താന്‍ കൊന്നെന്നും വീട്ടിനുള്ളില്‍ ഉെണ്ടന്നും പറഞ്ഞത്. വീടിെൻറ കതക് ചവിട്ടിത്തുറന്ന് അകത്തു പ്രവേശിക്കാന്‍ നിഷാദ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നിലെ കതക് തുറന്നുകിടക്കുകയാെണന്നും അതിലൂടെ പ്രവേശിക്കാന്‍ പറഞ്ഞതും ലൈജീന തന്നെയാണ്.
മുറിക്കുള്ളില്‍ കയറിയപ്പോൾ കണ്ടത് മുഖത്തും കഴുത്തിലും ഷാള്‍ ചുറ്റിയനിലയില്‍ തറയില്‍ കിടക്കുന്ന ഷംനയെയാണ്. ഉടന്‍ നിഷാദ് കാറെടുത്ത് കുട്ടിയുമായി ഷെമീറിെൻറ പിതാവിനെയും സഹോദരനെയും കൂട്ടി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.