പൊൻകുന്നം: . ഡിപ്പോയിൽ ആകെയുള്ളത് 200 ജീവനക്കാരാണ്. കോവിഡ് ബാധിതരായ 30 പേരും കോവിഡ് ലക്ഷണങ്ങളോടെ പനിയുള്ള 22പേരുമാണ് അവധിയിൽ പ്രവേശിച്ചത്. കോവിഡ് ബാധിതരായ 30 പേരിൽ കണ്ടക്ടർ - 14, ഡ്രൈവർമാർ - ഏഴ്, മെക്കാനിക്ക് - ഏഴ്, മിനിസ്റ്റീരിയൽ സ്റ്റാഫ് - രണ്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 28 സർവിസുകളാണ് പൊൻകുന്നം ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്നത്. ശനിയാഴ്ച 27 സർവിസുകളും നടത്തി. ഒരു പാലാ ബസ് മാത്രമാണ് മുടങ്ങിയത്. ജീവനക്കാർ അധികജോലി ചെയ്യുന്നതുമൂലമാണ് സർവിസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ കഴിയുന്നത്. രോഗബാധിതരായ ജീവനക്കാർക്ക് പുറമേ രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെ എണ്ണം വർധിക്കുന്നത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ സ്ഥിതി തുടർന്നാൽ അടുത്ത ദിവസങ്ങളിൽ ഡിപ്പോയിൽനിന്നുള്ള സർവിസുകൾ വെട്ടിച്ചുരുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.