കുമളി: ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 129 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശത്തുനിന്ന് സെക്കൻഡിൽ 1312 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1300 ഘന അടി ജലം തുറന്നു വിട്ടിട്ടുണ്ട്. പെരിയാർ വനമേഖലയിൽ 29 ഉം തേക്കടിയിൽ 17.4ഉം മില്ലീമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. മുല്ലപ്പെരിയാറിൽനിന്ന് ജലം ഒഴുകി എത്തുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 56.07 അടി ജലമാണുള്ളത്. 72 അടിയാണ് വൈഗയുടെ സംഭരണ ശേഷി. വൈഗയിലേക്ക് വൃഷ്ടിപ്രദേശത്തുനിന്ന് 954 ഘന അടി ജലം ഒഴുകി എത്തുമ്പോൾ മധുരയിലേക്ക് 1119 ഘന അടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. കേരളത്തിനൊപ്പം തമിഴ്നാട് അതിർത്തി ജില്ലയിലും മഴ ശക്തമാണ്. അതിർത്തി പ്രദേശമായ, കമ്പം, ഉത്തമ പാളയം ഉൾെപ്പടെ തേനി ജില്ലയിലെ മിക്ക സ്ഥലത്തും മഴ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.