ഈരയിൽക്കടവ് ബൈപാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

കോട്ടയം: ഈരയിൽക്കടവ് ബൈപാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഒരിടവേളക്കുശേഷമാണ് വീണ്ടും ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത്. റോഡിന്‍റെ മധ്യഭാഗത്തായാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത്. നേരത്തേ ഇവിടെ റോഡരികിൽ നിരന്തരമായി സാമൂഹികവിരുദ്ധർ മാലിന്യം തള്ളിയിരുന്നു. റോഡിൽ വെളിച്ചമില്ലാതിരുന്നത് ഇവർക്ക് അനുഗ്രഹമായിരുന്നു. ഇതോടെ വഴിവിളക്കുകൾ സ്ഥാപിച്ചു. ഇതോടെ ഇവിടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം അർധരാത്രിക്കുശേഷം റോഡിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രഭാത സവാരിക്കാർക്കടക്കം കടുത്ത ദുരിതമാണ് സമ്മാനിച്ചത്. പ്രദേശത്ത് ദുർന്ധവും അനുഭവപ്പെട്ടു. നടുറോഡിൽ മാലിന്യം തള്ളുന്ന സംഘത്തെക്കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലോറിക്കുപിന്നിൽ കണ്ടെയ്‌നറിടിച്ചു കോട്ടയം: എം.സി റോഡിൽ ചൂട്ടുവേലിയിൽ വാഹനാപകടം. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കണ്ടെയ്‌നറിടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ച 1.45 ഓടെയായിരുന്നു അപകടം. കോഴികളുമായെത്തിയ ലോറി ബ്രേക്ക് ഡൗണായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കോഴികളെ ലോറിയിൽനിന്ന് മാറ്റിയിരുന്നു. കൊച്ചിയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് ലോഡുമായി വന്ന കണ്ടെയ്‌നർ ലോറി ഇതിന് പിന്നിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നിരങ്ങിനീങ്ങിയ ലോറി സമീപത്തെ ദിശാബോർഡും തകർത്തു. ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.