കോട്ടയം: മലങ്കരസഭ തർക്കത്തിൽ ഹിതപരിശോധന നടത്തണമെന്ന ഭരണപരിഷ്‌കാര കമീഷന്‍ ശിപാർശക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി യോഗത്തിൽ പ്രമേയം. സുപ്രീംകോടതിയുടെ അന്തിമവിധി അട്ടിമറിക്കുന്നതിനായി ഭരണപരിഷ്‌കാര കമീഷന്‍ ദുരുദ്ദേശ്യപരവും പക്ഷപാതപരവുമായി ശിപാര്‍ശ ചെയ്ത നിയമ നിര്‍മാണത്തിൽ പൊതുജന അഭിപ്രായം ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയത്തിൽ പറയുന്നു. ഇത് രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്യറിയോടുള്ള അവഹേളനവും ഭരണഘടന ലംഘനവുമാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കാലതാമസം വരുത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ് ശിപാർശയെന്നും ഇതിൽ കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ച്, അഞ്ച് വര്‍ഷം പൂര്‍ത്തിയാകാറാവുകയും വിധി നടത്തിപ്പ് പുരോഗമിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇത് അട്ടിമറിക്കാനും ഒരു വിഭാഗത്തെ സംരക്ഷിക്കാനും നടത്തുന്ന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.