കോട്ടയം: വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രനിരക്കുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 24 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് പണിമുടക്കിൽ ജില്ലയിലെ മുഴുവൻ ബസുകളും പങ്കെടുക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കുശേഷം ജില്ലയിൽ 70 ശതമാനം ബസുകൾ മാത്രമേ സർവിസ് ആരംഭിച്ചിട്ടുള്ളൂ. പ്രവർത്തനത്തിന് അനുപാതികമായി വരുമാനം ലഭിക്കാത്തതിനാലാണ് ഇവ മുടങ്ങാൻ കാരണം. മിനിമം യാത്രനിരക്ക് 12 രൂപയായും വിദ്യാർഥികളുടെ മിനിമം നിരക്ക് ആറുരൂപയായി ഉയർത്തണമെന്നും കോവിഡ് കാലഘട്ടത്തിലെ റോഡ് നികുതി പൂർണമായി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബസുടമ സംയുക്ത സമിതി ചെയർമാൻ ടി.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു. ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.എസ്. സുരേഷ്, എ.സി. സത്യൻ, പി.വി. ചാക്കോ പുല്ലത്തിൽ, ടി.യു. ജോൺ, ജോണി ആന്‍റണി, ഡാന്‍റിസ് അലക്സ്, ജാക്സൺ, റോണി ജോസഫ് എന്നിവർ സംസാരിച്ചു പരിപാടികൾ കോട്ടയം സി.എം.എസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം: സംസ്ഥാന ഗുസ്തി മത്സരം, വൈകു- 4.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.