ആറ്റിങ്ങല്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അപമാനകരം -ദലിത് വിമൻ കലക്ടിവ്

കോട്ടയം: പിങ്ക് പൊലീസ് പൊതുജനമധ്യത്തില്‍ അപമാനിച്ച ആറ്റിങ്ങലിലെ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് ദലിത് വിമൻ കളക്ടിവ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നിൽക്കുന്ന സമീപനം ജനാധിപത്യ സര്‍ക്കാറിന് യോജിച്ചതല്ല. അപ്പീല്‍ പിന്‍വലിച്ച് ഹൈകോടതി നിർദേശിച്ച നഷ്ടപരിഹാരം നൽകണമെന്നും കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് കെ. വത്സകുമാരി, സെക്രട്ടറി തങ്കമ്മ ഫിലിപ് , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷീബ സി.കെ, ജെസി അനില്‍കുമാര്‍, സരള രാമന്‍കുട്ടി, വിജയമ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.