തിരുവല്ല: കുടുംബ വഴക്കിനെത്തുടർന്ന് പിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. കവിയൂർ തൂവുങ്കമലയിൽ ലക്ഷംവീട് കോളനിയിൽ ബിനേഷാണ് (31) അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ബിനീഷ് പിതാവായ വിൻസൻെറിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. തലക്കേറ്റ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിൻസൻെറിൻെറ നില അതിഗുരുതരമായി തുടരുകയാണ്. സംഭവശേഷം ഒളിവിൽ പോയ ബിനേഷിനെ ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെ തിരുവല്ല പൊലീസ് പിടികൂടുകയായിരുന്നു. ബിനേഷും പിതാവ് വിൻസൻെറും മാത്രമാണ് വീട്ടിൽ താമസം. മദ്യപിച്ചെത്തുന്ന ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി സമീപവാസികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി തിരുവല്ല എസ്.ഐ എ. അനീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.