ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. സമാപന ദിവസമായ ബുധനാഴ്ച ദർശനം പന്തളം രാജപ്രതിനിധികള്‍ക്ക് മാത്രമായിരുന്നു. രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിനുശേഷം 6.45ന് പന്തളം രാജപ്രതിനിധികളായ പ്രദീപ് കുമാര്‍ വർമ, സുരേഷ് വർമ എന്നിവര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന്, ഹരിവരാസനം പാടി മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടയടച്ചു. ഇതിനുമുമ്പ് തിരുവാഭരണങ്ങളുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. ചൊവ്വാഴ്ച വരെയായിരുന്നു തീർഥാടകർക്ക് ദർശനത്തിന് അവസരം. ഉദയാസ്തമയ പൂജയും പടിപൂജയും കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഹരിവരാസനം പാടി നടയടച്ചശേഷം മാളികപ്പുറത്ത് ഗുരുതിയും നടത്തി. കുംഭമാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്രനട ഫെബ്രുവരി 12ന് വൈകീട്ട് വീണ്ടും തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.