കോട്ടയം: റബറിൻെറ തറവില 170 രൂപയായി വർധിപ്പിക്കുമെന്ന ബജറ്റ് നിർേദശം വിലയിടിവിൽ നട്ടംതിരിയുന്ന ലക്ഷക്കണക്കിന് റബർ കർഷകർക്ക് ആശ്വാസമേകും. 2015-16ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച റബർ വിലസ്ഥിരത പദ്ധതി പ്രകാരമുള്ള 150 രൂപയിൽനിന്നാണ് 170 ആയി ഉയർത്തിയത്. ടയർ ലോബിയുടെ ഇടപെടലിനെത്തുടർന്ന് വിലയിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലും വരവും ചെലവും പൊരുത്തപ്പെടാത്ത സ്ഥിതിയും കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിൽ തറവില വർധന റബർ േമഖലയിൽ പുതിയ ഉണർവ് സൃഷ്ടിക്കുമെന്ന് കർഷകരും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. നിലവിൽ തറവിലയേക്കാൾ മുകളിലാണ് റബറിൻെറ വിപണിവില. അതേസമയം അന്താരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിൽ ഏതുസമയവും വിലയിടിവിന് കാരണമാകുമെന്നതിനാൽ കർഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലാണ്. കാലാവസ്ഥ വ്യതിയാനവും വരവും ചെലവും പൊരുത്തപ്പെടാനാവാത്ത സാഹചര്യവും കണക്കിലെടുത്ത് തോട്ടങ്ങൾ വെറുതെയിടുകയും കൃഷി ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. എട്ടുവർഷം മുമ്പ് റബർ ബോർഡ് തയാറാക്കിയ കണക്കനുസരിച്ച് ഒരുകിലോ റബർ ഉൽപാദിപ്പിക്കാനുള്ള ചെലവ് 175 രൂപയായിരുന്നു. ഇക്കാലത്തൊന്നും റബർ വില 175ൽ എത്തിയിട്ടുമില്ല. ഇൗ സാഹചര്യത്തിൽ 170 രൂപയുടെ തറവില പ്രഖ്യാപനം ആശ്വാസമാകുമെന്നാണ് പൊതുവിലയിരുത്തൽ. സംസ്ഥാനത്ത് 12 ലക്ഷത്തിലധികം റബർ കർഷകരുണ്ടെന്നാണ് കണക്ക്. ഇതിൽ 70-80 ശതമാനവും ചെറുകിടക്കാരാണ്. റബർ ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ ആയിരക്കണക്കിന് ടാപ്പിങ് തൊഴിലാളികളും ദുരിതത്തിലാണ്. റബർ ബോർഡും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിൻെറ ഇടപെടൽ ഗുണംചെയ്യുമെന്ന് കർഷകർ പറയുന്നു. ഏപ്രിൽ ഒന്നുമുതൽ വിലവർധന നിലവിൽവരും. റബർ അധിഷ്ഠിത ഉൽപന്നങ്ങളുടെ ഹബ് സ്ഥാപിക്കാനും ബജറ്റിൽ നിർദേശമുണ്ട്. ഇതിനായി 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബർ ലിമിറ്റഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. അടഞ്ഞുകിടക്കുന്ന വെള്ളൂർ ന്യൂസ്പ്രിൻറ് ഫാക്ടറി സ്ഥലത്താകും റബർ കമ്പനി സ്ഥാപിക്കുക. എച്ച്.എൻ.എൽ സർക്കാർ ഏറ്റെടുക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. സി.എ.എം. കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.