കുമളി: കനത്ത മഴയെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ ഉപസമിതി ബുധനാഴ്ച അണക്കെട്ട് സന്ദർശിച്ചു. കേന്ദ്ര ജലവിഭവ കമീഷൻ എക്സിക്യൂട്ടിവ് എൻജിനീയറും ഉപസമിതി ചെയർമാനുമായ പി. ശരവണ കുമാറിൻെറ നേതൃത്വത്തിൽ കേരളത്തിൻെറ പ്രതിനിധികളായ ബിനു ബേബി, പ്രസീദ് തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, കുമാർ എന്നിവരാണ് സന്ദർശിച്ചത്. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഉപസമിതി സന്ദർശനം. 122.25 അടിയാണ് ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ്. ശക്തമായ മഴയെ തുടർന്ന് അണക്കെട്ടിലേക്ക് സെക്കൻഡിൽ 2315 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാൽ സെക്കൻഡിൽ 700 ഘന അടി ജലം മാത്രമാണ് തമിഴ്നാട്ടിലേക്ക് തുറന്ന് വിട്ടിട്ടുള്ളത്. അണക്കെട്ടിൻെറ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 78ഉം പെരിയാർ വനമേഖലയിൽ 13 മില്ലീമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം ചെയ്തത്. അണക്കെട്ടിലെത്തിയ ഉപസമിതി പ്രധാന അണക്കെട്ട്, ഗാലറി, ബേബി ഡാം, സ്പിൽവേ എന്നിവ പരിശോധിച്ചു. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി താഴ്ത്തി കാര്യക്ഷമത വിലയിരുത്തി. പ്രധാന അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കുന്ന ജോലികൾ ഉപസമിതി വിലയിരുത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉപസമിതി യോഗം ചേരാതെയാണ് സന്ദർശനം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.