സ്വർണത്തിടമ്പ് കൊണ്ടുപോകുന്നത് കാറിൽ ആലപ്പുഴ: എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം വെള്ളിയാഴ്ച അമ്പലപ്പുഴ ക്ഷേത്രത്തിൽനിന്ന് പുറപ്പെടുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് 50 പേർക്ക് മാത്രമാണ് ഇക്കുറി അനുമതി. നറുക്കെടുപ്പിലൂടെ തയാറാക്കിയ മുൻഗണനപട്ടികയിൽനിന്നുള്ള 50 ഭക്തർ പെങ്കടുക്കും. രഥയാത്ര ഒഴിവാക്കിയതിനാൽ എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പ് കാറിലാണ് കൊണ്ടുപോകുന്നത്. അഞ്ചുപേർ വീതമുള്ള സംഘം 10 കാറുകളിലാണ് യാത്ര. വെള്ളിയാഴ്ച രാവിലെ എട്ടിന് യാത്ര ആരംഭിക്കും. തകഴി, ആനപ്രമ്പാൽ ധർമ ശാസ്ത്രാക്ഷേത്രം, ചക്കുളത്തുകാവ് ദേവിക്ഷേത്രം, തിരുവല്ല വല്ലഭ സ്വാമി ക്ഷേത്രം, കവിയൂർ മഹാദേവക്ഷേത്രം, മല്ലപ്പള്ളി മഹാദേവക്ഷേത്രം, കോട്ടാങ്ങൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനുശേഷം മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. ഒമ്പതിന് ആഴിപൂജ നടത്തിയശേഷം 10ന് എരുമേലിയിലെത്തും. 11നാണ് പേട്ടതുള്ളൽ. 12ന് എരുമേലിയിൽ തങ്ങി 13ന് പമ്പയിലേക്ക് തിരിക്കും. ഏഴിന് 18ാംപടി കയറി ദർശനം നടത്തി വിരിയിലേക്ക് പോകും. 14ന് നെയ്യഭിഷേകവും വൈകീട്ട് മകരവിളക്ക് ദർശനവും അത്താഴപൂജക്ക് എള്ള് നിവേദ്യവും നടത്തും. 15ന് മാളികപ്പുറം മണ്ഡപത്തിൽനിന്ന് ശീവേലി എഴുന്നള്ളത്ത് നടക്കും. പതിനെട്ടാംപടി കഴുകി പടിയിൽ കർപ്പൂരാരതി നടത്തും. തിരിച്ചെഴുന്നെള്ളിപ്പ് മാളികപ്പുറത്ത് എത്തുന്നതോടെ ശീവേലി സമാപിക്കും. ഇതിനുശേഷം തിരുവാഭരണം ചാർത്തിയ അയ്യപ്പ വിഗ്രഹം ദർശിച്ച് വിരിയിൽ എത്തി കർപ്പൂരാഴി പൂജ നടത്തുന്നതോടെ എട്ടുനാളത്തെ തീർഥാടനം അവസാനിപ്പിച്ച് മലയിറങ്ങും. സമൂഹപ്പെരിയോർ കളത്തിൽ ചന്ദ്രശേഖരൻ നായർ ഈവർഷം ശബരിമലദർശനം ഒഴിവാക്കി. അമ്പലപ്പുഴ കരപ്പെരിയോനും മുതിർന്ന അംഗവുമായ എൻ. ഗോപാലകൃഷ്ണപിള്ള മുഖ്യകാർമികത്വം വഹിക്കും. വാർത്തസമ്മേളനത്തിൽ സംഘം പ്രസിഡൻറ് ആർ. ഗോപകുമാർ, വൈസ് പ്രസിഡൻറ് ജി. ശ്രീകുമാർ, ജോയൻറ് സെക്രട്ടറിവിജയ് മോഹൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.