നിയമസഭാ പ്രമേയത്തിന് കടലാസിൻെറ വിലപോലുമില്ല -കെ.സുരേന്ദ്രന്‍ തൊടുപുഴ: പാര്‍ലമൻെറ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട കർഷകനിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിൻെറ വിലപോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രന്‍. അബ്ദുന്നാസിർ മഅ്ദനിയെ പുറത്തിറക്കാന്‍ പ്രമേയം പാസാക്കിയവരാണ് ഇവരെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇവക്കൊന്നും രാജ്യം ഒരു വിലയും നല്‍കിയിട്ടില്ല. തുടരെ രണ്ടുമുന്നണിയും ഒറ്റക്കെട്ടായി സമ്മേളനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. തികച്ചും രാഷ്ട്രീയപ്രേരിതമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന സമരത്തിൻെറ പേരിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് അപഹാസ്യ നടപടിയാണ്. പവിത്രമായി കാണുന്ന നിയമസഭയെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്ന നടപടി പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താങ്ങുവിലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്. കേന്ദ്രം പ്രഖ്യാപിച്ച തുകയാണ് ഇവിടെ ഇപ്പോഴും നല്‍കുന്നത്. കര്‍ഷകന് സ്വന്തം ഉൽപന്നം നല്ല വിലയിൽ വില്‍ക്കാനാവുമെന്നതാണ് കാര്‍ഷിക നിയമത്തിൻെറ സവിശേഷത. എന്നാല്‍, ഇത് അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എൽ.ഡി.എഫ് സര്‍ക്കാറിനെതിരായ വികാരം പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ വോട്ടുചെയ്ത പ്രതിപക്ഷം അധികാരത്തിന് അവര്‍ക്കൊപ്പംതന്നെ കൂടി ജനവിധി അട്ടിമറിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിരവധി പഞ്ചായത്തുകളിലാണ് എൻ.ഡി.എയെ പുറത്തിരുത്തുന്നതിന് എൽ.ഡി.എഫ് - യു.ഡി.എഫ്- എസ്.ഡി.പി.ഐ സഖ്യം കൂട്ട് കൂടിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.