അനിലിൻെറ വേർപാട് വിശ്വസിക്കാൻ കഴിയാതെ സിനിമ പ്രവർത്തകർ തൊടുപുഴ: നടൻ അനിൽ പി. നെടുമങ്ങാടിൻെറ മരണം തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പീസ്' എന്ന ചിത്രത്തിൻെറ അണിയറ പ്രവർത്തകർക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.ഐയുടെ വേഷം അഭിനയിക്കുന്നതിനാണ് അനിൽ തൊടുപുഴയിലെത്തുന്നത്. നവംബർ 15നാണ് ഷൂട്ടിങ് ആരംഭിച്ചത്. ജോജു ജോർജാണ് നായകൻ. ഡിസംബർ രണ്ട് മുതൽ അനിൽ തൊടുപുഴയിലുണ്ടായിരുന്നു. 24, 25 തീയതികളിൽ അദ്ദേഹത്തിന് ഷൂട്ടില്ലായിരുന്നു. ഷൂട്ടിങ് ഇല്ലാതിരുന്നതിനെ തുടർന്നാണ് സുഹൃത്തുക്കളുമായി അനിൽ മലങ്കര ജലാശയത്തിലെത്തിയത്. 80 ശതമാനം ചിത്രീകരണവും പൂർത്തിയായതാണ്. അഞ്ചു ദിവസത്തെ ഷൂട്ടിങ് കൂടിയാണ് തൊടുപുഴയിൽ ബാക്കിയുണ്ടായിരുന്നത്. മൂന്ന് ദിവസത്തെ ഷൂട്ടിങ് കൂടിയാണ് അനിലിനുണ്ടായിരുന്നതെന്ന് സിനിമ പ്രവർത്തകർ പറയുന്നു. സിദ്ദീഖ്, ലെന, ആശ ശരത്, മാമുക്കോയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെറ്റിൽ എപ്പോഴും ചിരിച്ചും കളിച്ചും ഒപ്പമുണ്ടായിരുന്ന അനിലിൻെറ വേർപാട് വിശ്വസിക്കാനായിട്ടില്ലെന്ന് സിനിമ പ്രവർത്തകർ പറഞ്ഞു. ഷൂട്ടിങ്ങിന് മുമ്പ് റസ്റ്റ് ഇൻ പീസ് എന്നായിരുന്നു ചിത്രത്തിനു പേരിട്ടതെങ്കിലും പിന്നീട് പീസ് എന്നാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.