തദ്ദേശ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ ഉള്ളിെല വേദന പ്രതിഫലിച്ചു -യാക്കോബായ സഭ

കോട്ടയം: വിശ്വാസികളുടെ ഉള്ളിെല വേദനയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിൻെറ പലഭാഗത്തും പ്രതിഫലിച്ചതെന്ന് സഖറിയാസ് മാര്‍ പോളികാര്‍പോസ് മെത്രാപ്പോലീത്ത. സഭാ വിശ്വാസികള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ട് ബാങ്കാണെന്ന ചിന്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാറ്റിമറിച്ചു. സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ പൊതുസമൂഹം സ്വീകരിക്കുന്ന ഏതുനടപടിയെയും സഭ അംഗീകരിക്കും. സമാധാനപരമായി ആരാധനക്ക് ദേവാലയങ്ങളില്‍ അവസരം ലഭിക്കണം. വിശ്വാസികളുടെ സംസ്‌കാരം ഉള്‍പ്പെടെ കൂദാശകളിൽ വൈദികര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കണം. അവകാശ സംരക്ഷണയാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ജനുവരി ഒന്നുമുതല്‍ സഭയിലെ മെത്രാപ്പോലീത്തമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്ത് റിലേ സത്യഗ്രഹസമരം നടത്തും. യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബ പോള്‍ കോര്‍എപ്പിസ്‌കോപ്പ വട്ടവേലില്‍, അല്‍മായ ട്രസ്റ്റി സി.കെ. ഷാജി ചൂണ്ടയില്‍, സഭ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ്, മീഡിയസെല്‍ കണ്‍വീനര്‍ കെ.ഒ. ഏലിയാസ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ സുരേഷ് ജയിംസ്, ബെന്നി കുര്യന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.