ഗ്രാമപഞ്ചായത്തുകളിലെ 261 വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല കോട്ടയം: രാജ്യം ഭരിക്കുന്ന കക്ഷിയായിട്ടും ജില്ലയിലെ നിരവധി വാർഡുകളിൽ സ്ഥാനാർഥിയെ നിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിെല്ലന്ന് സി.പി.എം. യു.ഡി.എഫുമായി ഒത്തുകളിയാണ് ഇതിന് കാരണമെന്ന് ആരോപിച്ച് എൽ.ഡി.എഫ് രംഗത്ത്. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി വി.എൻ. വാസവൻ ബി.ജെ.പി സ്ഥാനാർഥികളെ നിർത്താത്ത വാർഡുകളുടെ പട്ടിക പുറത്തുവിടുകയായിരുന്നു. ഇതനുസരിച്ച് വിവിധ ഗ്രാമപഞ്ചായത്തുകളിലെ 261 വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. 70ൽ ഏറെ നഗരസഭ വാർഡുകളിലും ബി.ജെ.പി. സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. പാലായിൽ 26 വാർഡുകൾ ഉള്ളതിൽ അഞ്ചിടത്താണ് ബി.ജെ.പിയുള്ളത്. ചങ്ങനാശ്ശേരി നഗരസഭയിൽ എട്ടിടത്ത് ബി.ജെ.പി മത്സരിക്കുന്നില്ല. മൂന്നിടത്ത് യു.ഡി.എഫും മാറിനിൽക്കുകയാണ്. ഏറ്റുമാനൂരിലെ 35 വാർഡിൽ 12 ഇടത്തെ ബി.ജെ.പി മത്സരിക്കുന്നുള്ളൂ. കുമരകത്ത് രണ്ട് വാർഡുകളിൽ ബി.ജെ.പിയും യു.ഡി.എഫും സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കുകയാണ്. മാഞ്ഞൂർ പഞ്ചായത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ ബി.ജെ.പി പ്രവർത്തകയെ മത്സരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലുടനീളം മൂന്നാംവട്ടമാണ് പ്രവർത്തകർ ഭവന സന്ദർശനം നടത്തുന്നത്. പ്രളയകാലത്തും ലോക്ഡൗൺകാലത്തും ഇടതുമുന്നണി പ്രവർത്തകർ ജനങ്ങൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ വോട്ടാകുമെന്നും വാസവൻ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.