സ്ഥാനാർഥി പരിശോധനയിലാണ്!

-- കോട്ടയം തെരഞ്ഞെടുപ്പ് പേജിലേക്ക്-- കോട്ടയം: പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുേമ്പാഴും തൂവെള്ള കോട്ടിനുള്ളിൽനിന്ന് പൂർണമായും പുറത്തുകടന്നിട്ടില്ല സ്ഥാനാർഥി. ഉച്ചവരെ വോട്ടിനോട്ടം, പിന്നീട് രോഗീപരിചരണം. ഇതാണ് മണര്‍കാട് പഞ്ചായത്ത് 12ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെസി ജോണിൻെറ ദിനചിത്രം. മണര്‍കാട് യു.പി സ്കൂളിന് മുൻവശത്തെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായ ജെസി തെരഞ്ഞെടുപ്പിൻെറ പേരില്‍ ജോലി ഉപേക്ഷിക്കാന്‍ തയാറല്ല. പ്രചാരണത്തിരക്കിനിടയിലും രോഗീശുശ്രൂഷക്ക് സമയം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് ജോണ്‍സണും പ്രവര്‍ത്തകര്‍ക്കുമൊപ്പം രാവിലെ മുതല്‍ ഉച്ചവരെ വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ഥിക്കും. ഉച്ചക്കുശേഷം വീട്ടില്‍ എത്തി നേരെ ആശുപത്രിയിലേക്ക്. ഇവിടെയെത്തിയാലും ജെസിക്ക് തിരക്കുതന്നെ. നേരത്തേ രണ്ടുതവണകളിലായി എട്ടുവര്‍ഷം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ജെസി. ഇക്കാലയളവില്‍ ജോലി ഉപേക്ഷിച്ചിരുന്നു. പിന്നീട് ജോലിയില്‍ സജീവമാകുകയായിരുന്നു. സി.പി.എം പ്രതിനിധിയായ ഇവർ പാർട്ടി ചിഹ്നത്തിലാണ് മത്സരം. യു.ഡി.എഫിനായി ലേഖ പി. തോമസും (കോൺഗ്രസ്) ബി.ജെ.പിക്കായി നിഷ വലിയപുരയ്ക്കലുമാണ് മത്സരിക്കുന്നത്. ജനപക്ഷത്തിൻെറ മോളമ്മ ജോമോനും പോരിടത്തിലുണ്ട്. --പടം-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.