കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി മറിയാമ്മ ജോസഫിൻെറ മണ്ഡലപര്യടനത്തിനു വെള്ളിയാഴ്ച തുടക്കമാകും. എലിക്കുളം പഞ്ചായത്തിലെ കൊപ്രാക്കളത്തില്‍ രാവിലെ എട്ടിന് പര്യടനം ആരംഭിക്കുമെന്ന് യു.ഡിഎഫ് നേതാക്കളായ അഡ്വ. പി.എ. ഷെമീര്‍, അബ്ദുല്‍ കരിം മുസ്ലിയാര്, തോമസ് കുന്നപ്പള്ളി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ജോഷി കുഴിക്കാട്ടുതാഴെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ജോയി എബ്രഹാം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകീട്ട് 6.30ന് ആനക്കല്ലില്‍ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ജോബ് കെ. വെട്ടം അധ്യക്ഷത വഹിക്കും. ശനിയാഴ്ച കാഞ്ഞിരപ്പള്ളി, മണ്ണാറക്കയം ബ്ലോക്കുകളില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്യും. ജോയി മുണ്ടാമ്പള്ളി അധ്യക്ഷതവഹിക്കും. സമാപന സമ്മേളനം പൂതക്കുഴിയില്‍ കെ.പി.സി.സി സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്യും. ഐ.യു.എം.എല്‍ മണ്ഡലം പ്രസിഡൻറ് റഹ്മത്തുല്ല കോട്ടവാതുക്കല്‍ അധ്യക്ഷതവഹിക്കും. ഞായറാഴ്ച ജോർജുകുട്ടി വളയത്തിൻെറ അധ്യക്ഷതയില്‍ ചേനപ്പാടിയില്‍ ചേരുന്ന സമ്മേളനം ഐ.യു.എം.എല്‍ നിയോജക മണ്ഡലം പ്രസിഡൻറ് അബ്ദുൽ കരീം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് മണിമല മാര്‍ക്കറ്റ് ജങ്ഷനില്‍ ചേരുന്ന സമാപന സമ്മേളനം സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് മനോജ് കോയിപ്പുറം അധ്യക്ഷത വഹിക്കും. ജാഥയുടെ സമാപന ദിനമായ തിങ്കളാഴ്ച രാവിലെ എട്ടിന് മണിമല ബസ്സ്റ്റാൻഡ് ജങ്ഷനില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോ പായിക്കാടൻെറ അധ്യക്ഷതയില്‍ ചേരുന്ന യോഗം കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോർജ് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ചാമംപതാല്‍ കവലയില്‍ ഐ.യു.എം.എല്‍ ജില്ല സെക്രട്ടറി നൗഷാദ് കരിമ്പിലിൻെറ അധ്യക്ഷതയില്‍ ചേരുന്ന യോഗം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.