കോട്ടയം: നിയമയുദ്ധത്തില്‍ തോല്‍ക്കുമ്പോള്‍ തെരുവിലിറങ്ങുന്ന യാക്കോബായ വിഭാഗം നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത. തര്‍ക്കമുണ്ടായപ്പോള്‍ കോടതിയെ സമീപിച്ച വാദിഭാഗംതന്നെ പരമോന്നത നീതിപീഠത്തിൻെറ തീര്‍പ്പ് അംഗീകരിക്കാത്തത് വിചിത്രമാണ്. കേസുകളിലെല്ലാം പരാജയപ്പെട്ടിട്ടും ഇവർ തോല്‍വി അംഗീകരിക്കാത്തതാണ് സഭയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതിൻെറ കാരണം. തര്‍ക്കമില്ലാതിരുന്ന കാലത്ത് നിര്‍മിച്ച പള്ളികള്‍ തങ്ങളുടേത് മാത്രമാണെന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തിൻെറ സിദ്ധാന്തം ഇനി വിലപ്പോവില്ല. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി ലഭിക്കുന്ന കോടതികളുടെ തീര്‍പ്പുകള്‍ നടപ്പാക്കുന്നത് താമസിപ്പിക്കുക എന്നതു മാത്രമാണ് ഇവർ ചര്‍ച്ചകള്‍കൊണ്ട് അര്‍ഥമാക്കുന്നത്. ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്‌സ് സഭ പിന്മാറിയതിനെ കുറ്റപ്പെടുത്തിയിരുന്നവര്‍ ഇനി ഒരു യോജിപ്പുമിെല്ലന്ന് പ്രഖ്യാപിച്ചിരിക്കുന്നത് വിചിത്രമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.