ശബരിമല: കോവിഡ് മുൻകരുതലിൻെറ ഭാഗമായ നിയന്ത്രണങ്ങൾ മൂലം തീർഥാടകർ കുറഞ്ഞെങ്കിലും മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഫയര്‍ഫോഴ്‌സ് ഒരുക്കുന്നത് വിപുല സുരക്ഷ, സേവന സംവിധാനം. നിലയ്ക്കല്‍, പമ്പ, സന്നിധാനം കേന്ദ്രമാക്കി 125 ജീവനക്കാരെയും അഗ്നിരക്ഷ ഉപകരണങ്ങളും വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സജ്ജമാണെന്ന് സന്നിധാനം സ്‌പെഷല്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ എസ്. സൂരജ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം, തീപിടിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫയര്‍ഫോഴ്സിൻെറ സേവനം ലഭ്യമാണ്. മണ്ഡലകാലത്ത് ഡ്യൂട്ടി മാറിവരുന്ന ജീവനക്കാര്‍ക്ക് അതതു വകുപ്പുകളുമായി ചേര്‍ന്ന് ബോധവത്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുന്‍തൂക്കമാണ് ഫയര്‍ഫോഴ്‌സ് നല്‍കുന്നത്. ക്ലോറിനേറ്റ് ചെയ്ത ജലം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ വലിയ നടപ്പന്തലും സന്നിധാനവും കഴുകി ശുചീകരിക്കുന്നുണ്ട്. സാമൂഹിക അകലം, മാസ്കിൻെറ ഉപയോഗം എന്നിവ സംബന്ധിച്ചും ബോധവത്കരണം നല്‍കുന്നു. ഫയര്‍ഫോഴ്സിൻെറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നിധാനം സ്‌പെഷല്‍ സ്റ്റേഷന് ഓഫിസര്‍ എസ്. ഗോപകുമാറിനെ നോഡല്‍ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം സന്നിധാനത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.