കോട്ടയം: പുതുതായി നിർമിക്കുന്ന കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബസ് ടെർമിനലിൻെറ നിർമാണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി 91 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് ടെര്‍മിനല്‍, കംഫര്‍ട്ട് സ്‌റ്റേഷന്‍ എന്നിവ നിർമിക്കുന്നത്. ഒപ്പം യാര്‍ഡ് ടൈലുകള്‍ പാകി നവീകരിക്കും. െവള്ളിയാഴ്ച ഡിപ്പോയിൽ നടന്ന ചടങ്ങിൽ നിർമാണ ഉദ്ഘാടനശില തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് പദ്ധതി സാമ്പത്തിക പരിമിതികളാൽ ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് താൽക്കാലിക സൗകര്യം ഒരുക്കുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നഗരസഭ ചെയർപേഴ്സൻ ഡോ.പി.ആർ. സോന അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സലിം പി. മാത്യു, നഗരസഭ കൗൺസിലർമാരായ എസ്. ഗോപകുമാർ, സാബു പുളിമൂട്ടിൽ,ഡിപ്പോ എൻജിനീയർ സുഭാഷ് എന്നിവർ സംസാരിച്ചു. 6000 ചതുരശ്ര അടി ബസ് ടെര്‍മിനലും കംഫര്‍ട്ട് സ്‌റ്റേഷനും 50,000 ചതുരശ്ര അടി യാര്‍ഡും അടങ്ങുന്നതാണ് നിര്‍മാണം. ഹാബിറ്റാറ്റിനാണു നിര്‍മാണച്ചുമതല. ഫെബ്രുവരിയില്‍ നിർമാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. KTL ksrtc കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമിക്കുന്ന ബസ് ടെർമിനലിൻെറ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു െപാലീസ് ഉദ്യോസ്ഥനെ അക്രമിച്ച പ്രതി റിമാൻഡിൽ കോട്ടയം: െപാലീസ് ഉദ്യോസ്ഥനെ അക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. പുതുപ്പള്ളി എരമല്ലൂർ കുഴിക്കാട്ടിൽ കുക്കു ജോർജാണ് (29) പിടിയിലായത്. കഴിഞ്ഞാഴ്ച പുതുപ്പള്ളി എരമല്ലൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളിയുടെ കോവിഡ് സുരക്ഷ ചുമതലയുണ്ടായിരുന്നു പൊലീസ് കൺേട്രാൾ റൂം വാഹനത്തിലെ എസ്.ഐ വർഗീസിൻെറ വിരൽ ഇയാൾ വളച്ചൊടിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. വഴിയരികിൽ കൂട്ടംകൂടിനിന്ന് ബഹളമുണ്ടാക്കുന്നതായുള്ള പ്രദേശവാസികളുടെ ഫോൺ വിവരത്തെതുടർന്നാണ് എസ്.ഐയും സംഘവും എരമല്ലൂരിലെത്തിയത്. കൂട്ടംകൂടി നിന്നത് പൊലീസ് ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് എസ്.ഐയുടെ വിരൽ കുക്കു ജോർജ് പിടിച്ചുവളച്ച് ഒടിക്കുന്നത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.