കോട്ടയം: മകനെ രക്ഷിക്കാൻ പദവിയോ അധികാരമോ ദുരുപയോഗം ചെയ്യാത്ത സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം വിജയിക്കില്ലെന്ന് ജോസ് കെ. മാണി. ബിനീഷ് കോടിയേരിക്ക് ഒരുസഹായവും അദ്ദേഹം നൽകിയിട്ടില്ല. ആരോപണങ്ങളല്ല, വസ്തുതകളാണ് പരിശോധിക്കേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ എൽ.ഡി.എഫ് സര്‍ക്കാറിന് മാത്രമല്ല, യു.ഡി.എഫിനും നേരിടേണ്ടി വന്നിട്ടുണ്ട്. സർക്കാറിൻെറ ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ തകർക്കാനാണ് പ്രതിപക്ഷം നുണപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫിന് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാമ്പത്തിക സംവരണമടക്കം പ്രാബല്യത്തിൽ കൊണ്ടുവന്നത് പിണറായി സർക്കാറാണ്. ഇതിൽ നിലപാടുപോലും കോണ്‍ഗ്രസ് വ്യക്തമാക്കുന്നില്ല. ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ൈകയിലുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് രാഷ്ട്രീയ ധാർമികതയും സംസ്കാരവും കൊണ്ടാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ആരെയും പാർട്ടിയിൽ കൊണ്ടുവന്നിട്ടില്ല. സി.എഫ്. തോമസ് ജീവിച്ചിരുന്നെങ്കിൽ തങ്ങൾക്കൊപ്പം മടങ്ങിവന്നേനെ. നിലപാടുകളാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിെല വ്യത്യാസം. യു.ഡി.എഫ് അടഞ്ഞ അധ്യായമാണ്. സീറ്റുകള്‍ സംബന്ധിച്ച് എൽ.ഡി.എഫാകും തീരുമാനമെടുക്കുക. മുന്നണിയിൽ പൂർണ വിശ്വാസമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.