കോട്ടയം: പി.സി. ജോർജിനെയും പി.സി. തോമസിനെയും ഉൾപ്പെടുത്തി തൽക്കാലം യു.ഡി.എഫ് വികസിപ്പിക്കില്ലെന്ന് കൺവീനർ എം.എം. ഹസൻ. ഇത്തരം ആലോചനകളൊന്നും മുന്നണിയുടെ പരിഗണനയിലില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിക്കാൻ ചങ്ങനാശ്ശേരിയിൽ എത്തിയതായിരുന്നു അദ്ദേഹം. പി.സി. ജോർജും പി.സി. തോമസും ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്നും പിന്നെങ്ങനെ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്നും ഹസൻ ചോദിച്ചു. എൻ.ഡി.എ വിട്ടതായി ഇരുവരും വ്യക്തമാക്കിയിട്ടില്ല. അവിടെ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി പുറത്തുവരുന്നവരെ യു.ഡി.എഫിന് സ്വീകരിക്കാനാവില്ല. മൂന്ന് കോർപറേഷൻ കിട്ടാത്തതിൻെറ പേരിലാണ് എൻ.ഡി.എ വിടുന്നതെന്നും അറിയാനായി. ആശയപരമായി അവരുമായി യോജിക്കാനും കഴിയില്ല. ജോർജിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിവിധ തലങ്ങളിൽ പ്രതിഷേധം ശക്തമാണ്. പി.ജെ. ജോസഫുമായി ചേർന്ന് യു.ഡി.എഫിൽ എത്തുമെന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് േജാസഫാണ്. ഇക്കാര്യം അറിയില്ലെന്നും ഹസൻ വ്യക്തമാക്കി. പി.സിമാരെ മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം യു.ഡി.എഫിൻെറ പരിഗണനയിലില്ലെന്ന് കെ.സി. േജാസഫ് എം.എൽ.എയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.