കോട്ടയം: കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം എൻ.ഡി.എ വിടുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് യു.ഡി.എഫിൽ ചേക്കേറാൻ നീക്കം സജീവമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ, അന്തിമ നടപടിയായില്ലെന്നും പി.സി. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു. വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന യു.ഡി.എഫ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും യു.ഡി.എഫ് നേതൃത്വം തീരുമാനം അറിയിച്ചിട്ടിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.സി. തോമസിൻെറ യു.ഡി.എഫ് പ്രവേശനം യോഗം ചർച്ച ചെയ്െതന്നാണ് വിവരം. എൻ.ഡി.എയിൽനിന്ന് നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് മുന്നണിമാറ്റം. അർഹമായ പരിഗണന പാർട്ടിക്ക് ലഭിച്ചിട്ടില്ല. ബി.ജെ.പി നേതൃത്വത്തിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും തോമസ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ, ബി.ജെ.പി നേതൃത്വം അവസരം നൽകിയില്ല. യു.ഡി.എഫിനൊപ്പം നിന്ന് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ അല്ലെങ്കിൽ കോതമംഗലം സീറ്റിലൊന്ന് തരപ്പെടുത്താനുള്ള ചർച്ചകളും അണിയറയിൽ സജീവമാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടതോടെയാണ് പി.സി. തോമസ് യു.ഡി.എഫിൽ ചേരാനുള്ള താൽപര്യവുമായി നേതൃത്വത്തെ സമീപിച്ചത്. ജോസ് പക്ഷം പോയതോടെ ഒഴിവുവരുന്ന സീറ്റുകളിൽ മത്സരമോഹവുമായി നിരവധി പേർ യു.ഡി.എഫിനെ സമീപിക്കുന്നുണ്ട്. സ്വതന്ത്രനായി നിൽക്കുന്ന പി.സി. ജോർജും യു.ഡി.എഫിൻെറ ഭാഗമാകാനുള്ള നീക്കത്തിലാണ്. ഇതുസംബന്ധിച്ച ചർച്ചകളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.