കോട്ടയം: സുഹൃത്തിനെ െകാലെപ്പടുത്തിയ കേസിൽ അന്തർസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം തടവും 50,000രൂപ പിഴയും. ഒഡിഷ സ്വദേശി ശശി നായ്ക്കിനെയാണ് (28) കോട്ടയം ജില്ല സെഷന്‍സ് കോടതി നാല് ജഡ്ജി വി.ബി.സുജയമ്മ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. ഒഡിഷ കലഹണ്ടി സങ്കരക്കോട്ട ഡനിറാം ദുര്‍ഗയുടെ മകന്‍ ചന്ദ്രമണി ദുര്‍ഗയാണ് (ജഗു-28) കൊലപ്പെട്ടത്. 2016 ആഗസ്റ്റ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ പാറോലിക്കലിലെ ജയം സ്‌റ്റോണ്‍ വര്‍ക്‌സിലെ തൊഴിലാളികളായിരുന്നു ജഗുവും ശശിയും. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിൻെറ മുകള്‍ നിലയിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. 14ന് പുലർച്ചയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ശശി ജഗുവിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഗിരിജ ബിജു, അഡ്വ.എം.എസ്. സൂര്യ എന്നിവര്‍ കോടതിയില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.