പൂച്ചകളുടെ ദുരൂഹമരണം: വീട്ടമ്മയുടെ പരാതിയിൽ േപാസ്റ്റ്മോർട്ടം

േകാട്ടയം: അരുമകളായ വളർത്തുപൂച്ചകളുടെ ദുരൂഹമരണത്തിൻെറ കാരണം തേടി വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ. ഇവരുടെ പരാതിയെ തുടർന്ന് പൂച്ചകളുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. മുട്ടമ്പലം കല്ലൂപ്പറമ്പിൽ പുഷ്പ ബേബി തോമസിൻെറ പരാതിയിലാണ് അപൂർവ നടപടി. 2012 മുതൽ ഇവർ വീട്ടിൽ പൂച്ചകളെ വളർത്തുന്നുണ്ട്. റോഡരികിൽ ഒറ്റപ്പെട്ടുകാണുന്നതും പരിക്കേറ്റതുമായ പൂച്ചകളെയടക്കം എടുത്തുകൊണ്ടുവന്ന് പരിപാലിക്കാറുമുണ്ട്.
ഇപ്പോൾ 15 പൂച്ചകളാണ് ആകെയുള്ളത്. കുറച്ചുകാലമായി ഇവരുടെ വീട്ടിലെ പൂച്ചകൾ അപ്രത്യക്ഷമാകുന്നതും ചാകുന്നതും തുടർക്കഥയാണ്. 30 പൂച്ചകളെയാണ് പലപ്പോഴായി ഇവർക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസവും മൂന്നുപൂച്ചകളെ ചത്തനിലയിൽ കണ്ടെത്തുകയും മൂന്നെണ്ണത്തിനെ കാണാതാകുകയും ചെയ്തു. ഇതോടെ ചത്ത പൂച്ചകളുമായി കോടിമതയിലെ മൃഗാശുപത്രിയിൽ എത്തിയെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയാലേ മരണകാരണം അറിയാനാവൂ എന്ന് ഡോക്ടർ അറിയിച്ചു.
എന്നാൽ, ഇതിനു പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ ഇടണം. ഞായറാഴ്ച വൈകീട്ട് മൃഗസംരക്ഷണ സംഘടനയായ 'ആരോ' യുടെ പ്രവർത്തകർക്കൊപ്പം ഇവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. എന്നാൽ, ആദ്യം പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് പുഷ്പ പറയുന്നു. മുൻ കേന്ദ്രപരിസ്ഥിതി മന്ത്രി മേനക ഗാന്ധിയുടെ ഓഫിസിൽനിന്ന് വിളിപ്പിച്ചശേഷമാണ് പൊലീസ് പരാതി സ്വീകരിച്ചതും രശീതി നൽകിയതും.
കോടിമത ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് സൗകര്യം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല. ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെടുക്കുമെന്ന് ഈസ്റ്റ് സി.ഐ നിർമൽ ബോസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.