കോട്ടയം: ഭക്ഷ്യക്ഷാമം തടയാൻ ഭക്ഷ്യോൽപാദന മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പോലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സൃഷ്ടിച്ച വൻപ്രതിസന്ധിക്കിടയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാറിന് കഴിെഞ്ഞന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹം നല്‍കിയ സഹകരണം ഭക്ഷ്യോൽപാദന, വിതരണ മേഖലകളിലെ തുടര്‍ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം - അദ്ദേഹം നിര്‍ദേശിച്ചു. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ആദ്യ കിറ്റ് വിതരണം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സപ്ലൈകോ മാര്‍ക്കറ്റിങ് മാനേജര്‍ ബി. സതീഷ് ബാബു സ്വാഗതവും പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.