കോട്ടയം: കനത്ത മഴയിൽ കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ. കോട്ടയം-ചിങ്ങവനം പാതയിൽ റബർ ബോർഡിന് സമീപം തുരങ്കത്തോട് ചേർന്നാണ് റെയിൽവേ ട്രാക്കിലേക്ക് കല്ലും മണ്ണും വീണത്. ഇതോടെ കോട്ടയം വഴിയുള്ള പ്രത്യേക ട്രെയിനുകൾ മുടങ്ങി. വ്യാഴാഴ്ചയും ട്രെയിൻ ഗതാഗതം മുടങ്ങിയേക്കും. ബുധനാഴ്ച രാവിലെ 7.30നായിരുന്നു അപകടം. മഴവെള്ളപ്പാച്ചിലിൽ പാറക്കല്ലുകളും മണ്ണും ട്രാക്കിൽ നിറഞ്ഞു. രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. ഇതോടെ തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷൽ ട്രെയിൻ ചങ്ങനാശ്ശേരിയിൽ സർവിസ് അവസാനിപ്പിച്ചു. പിന്നീട് ചങ്ങനാശ്ശേരിയിൽനിന്ന് ട്രെയിൻ തിരുവനന്തപുരത്തേക്ക് മടങ്ങി. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴവഴി തിരിച്ചുവിട്ടു. അപകടത്തിനുപിന്നാലെ പ്രത്യേക ട്രെയിനെത്തിച്ച് മണ്ണ് നീക്കാനുള്ള ജോലികൾക്ക് റെയിൽവേ തുടക്കമിട്ടെങ്കിലും കനത്ത മഴ തടസ്സമായി. വീണ്ടും മണ്ണിടിയാൻ സാധ്യത നിലനിൽക്കുന്നതും പ്രവർത്തനങ്ങെള ബാധിച്ചു. രാത്രിയും ജോലി പുരോഗമിക്കുകയാണ്. ൈവദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന ജോലികൾക്കും മഴ തിരിച്ചടിയായി. പുതുതായി പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യൂതി പുനഃസ്ഥാപിച്ചാൽ മാത്രമേ ഗതാഗതം ആരംഭിക്കാനാകൂവെന്നും നടപടി പുരോഗമിക്കുകയാണെന്നും റെയിൽവേ അറിയിച്ചു. കോവിഡിനെത്തുടർന്ന് പ്രത്യേക ട്രെയിനുകൾ മാത്രമാണ് സർവിസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.