കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നുംവിജയം സ്വന്തമാക്കിയ ബിനുജ വർഗീസ് ഇനി രസതന്ത്രത്തിൻെറ ലോകത്തേക്ക്. കെമിസ്ട്രിയെ ഏറെ ഇഷ്ടപ്പെടുന്ന ബിനുജ, ഈ വിഷയത്തിൽ ബിരുദം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്. എൻജിനീയറിങ് എൻട്രൻസ് എഴുതുന്നുണ്ടെങ്കിലും കെമിസ്ട്രിയിൽ ബിരുദപഠനത്തിനാണ് താൽപര്യമെന്ന് ഈ മിടുക്കി പറയുന്നു. കോട്ടയം സൻെറ് ആൻസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്ന ബിനുജ, 1200ൽ 1200 മാർക്കും നേടിയാണ് നാടിൻെറയും സ്കൂളിൻെറയും അഭിമാനതാരമായത്. ബിനുജക്ക് പ്ലസ് വണ്ണിനും മുഴുവൻ മാർക്ക് ലഭിച്ചിരുന്നു. എസ്.എസ്.എൽ.സിക്കും മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. കേലാത്സവങ്ങളിൽ വഞ്ചിപ്പാട്ട് മത്സരങ്ങളിലും പെങ്കടുത്തിട്ടുണ്ട്. ഒളശ്ശ സി.എം.എസ് സ്കൂളിെല അധ്യാപകനായ കരിപ്പൂത്തട്ട് നാഗംവേലിൽ എൻ.ജെ. വർഗീസിൻെറയും എ.ആർ. ബിന്ദുവിൻെറയും മകളാണ്. ഇവരുടെ നാലുമക്കളിൽ ഏറ്റവും മൂത്തയാളാണ് നാടിന് അഭിമാനവിജയം സമ്മതിച്ച ഈ മിടുമിടുക്കി. പടം dp കുമരകത്ത് കോവിഡ് സ്ഥിരീകരിച്ചത് മീൻ കട ജീവനക്കാരന്; ചന്തക്കവലയിലെ കടകൾ അടച്ചു ഇയാൾ തിരുവാതുക്കലിലെ കടയിലുമെത്തി കുമരകം: ഉറവിടമറിയാതെ കുമരകത്ത് മീൻ കട ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ കനത്ത ജാഗ്രത. കോവിഡ് സ്ഥിരീകരിച്ച കുമരകം ചന്തക്കവലയിലെ മീൻ കടയുമായി കഴിഞ്ഞ രണ്ട് ആഴ്ചക്കിടയിൽ സമ്പർക്കം പുലർത്തിയവർ അറിയിക്കണമെന്നും നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. സലിമോൻ അറിയിച്ചു. കുമരകത്തെ മീൻ കട ഉടമക്ക് തിരുവാതുക്കലും കടയുണ്ട്. ഇവിടെയും ഇയാൾ ജോലി ചെയ്തിരുന്നു. ഇത് തിരുവാതുക്കൽ മേഖലയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനു പിന്നാെല കുമരകം ചന്തക്കവലയിലെ കടകൾ അടച്ചു. അണുനശീകരണം നടത്തിയശേഷമേ കടകൾ തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. സർക്കാർ-പൊതുസ്ഥാപനങ്ങളിലെ സന്ദർശനം നിയന്ത്രിച്ചതിനൊപ്പം പഞ്ചായത്ത് പരിധിയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചു. മറ്റ് നിയന്ത്രണ മേഖലകളിൽനിന്ന് വരുന്ന കച്ചവട വാഹനങ്ങളും മറ്റ് യാത്രകളും നിരോധിച്ചതായും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.