ജാതിപ്പേര് വിളിച്ച് ആക്ഷേപം: വിവരാവകാശ പ്രവർത്തകൻ റിമാൻഡിൽ

കാഞ്ഞിരപ്പള്ളി: വില്ലേജ് ഓഫിസില്‍കയറി ജീവനക്കാരെ ജാതിപ്പേരുവിളിച്ച് സംഘര്‍ഷമുണ്ടാക്കിയ വിവരാവകാശ പ്രവര്‍ത്തകന്‍ റിമാന്‍ഡിൽ. പുഞ്ചവയല്‍ ആമ്പടിപുരയില്‍ രാമചന്ദ്രനെയാണ് (65) 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തത്. കഴിഞ്ഞദിവസം മുണ്ടക്കയം അമരാവതിയിലെ വില്ലേജ് ഓഫിസിലെത്തി ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുകയും ജീവനക്കാരെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്നുമുള്ള പരാതിയിലാണ് ഡിവൈ.എസ്.പി സി. ബാബുക്കുട്ടന്‍ അറസ്റ്റ് ചെയ്തത്. തമ്മിലടിച്ചുപിരിഞ്ഞ വിവരാവകാശ സമിതിയുടെ ഭാരവാഹി ചമഞ്ഞാണ് ഇയാള്‍ വിവരാവകാശ രേഖകള്‍ വാങ്ങലും മറ്റും നടത്തിവന്നിരുന്നത്. ഇയാള്‍ക്കെതിരെ സാമ്പത്തികതട്ടിപ്പ് സംബന്ധിച്ചുപരാതി ലഭിച്ചിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. പാമ്പാടിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പണപ്പിരിവ് നടത്തിയെന്നാണ് പുതിയ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.