പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലരുവിയിലേക്ക് പോകുന്ന വഴിയിലെ പാലം അപകടനിലയിൽ. ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളും പാലരുവി ഉൾപ്പെടെ വാർഡിലെ ജനങ്ങളും സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. ദേശീയപാതയിൽനിന്ന് പാലരുവി റോഡ് തിരിയുന്ന ഭാഗത്താണ് തോടിന് കുറുകെ പാലമുള്ളത്. ഒരുവർഷം മുമ്പ് പ്രളയത്തിൽ മലവെള്ളം ഒഴുകിയെത്തി പാലത്തിനോട് ചേർന്ന് ഇടിഞ്ഞ് വലിയ കുഴിയായി. വശം നന്നാക്കാൻ ദുരന്തനിവാരണ പദ്ധതിയിൽപെടുത്തി പൊതുമരാമത്ത് വകുപ്പ് 17 ലക്ഷം രൂപക്ക് കരാർ നൽകി. കരാറുകാരൻ മെറ്റലും പാറപ്പൊടിയും ഇറക്കിയിട്ടിട്ട് മാസങ്ങളായി. എന്നാൽ, മറ്റ് പണികൾ പുർത്തിയാക്കി പാലം ബലപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. അടുത്തുവരുന്ന തുലാവർഷ വെള്ളപ്പാച്ചിലിൽ പാലം പൂർണമായി തകരുന്ന അവസ്ഥയിലാണ്. നിലവിൽ ഭീതിയോടെയാണ് വിനോദസഞ്ചാരികളുടെ ബസുകളും വനംവകുപ്പിന്റെ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.