പിടിയിലായ എം. ആകാശിനൊപ്പം എക്സൈസ് സംഘം
ശാസ്താംകോട്ട: എക്സൈസ് ഇൻസ്പെക്ടർ എൻ. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 2.7 ഗ്രാം മെത്താഫെറ്റാമിനും അഞ്ചുഗ്രാം കഞ്ചാവും 41,500 രൂപയുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി പാവുമ്പ തെക്ക് വിമലാലയത്തിൽ എം. ആകാശ് (21) ആണ് പിടിയിലായത്.
പ്രതി ബംഗളൂരുവിൽനിന്നും മറ്റും വൻ തോതിൽ രാസലഹരി പദാർഥങ്ങൾ കടത്തിക്കൊണ്ടുവന്ന് പാവുമ്പ, ശൂരനാട്, തൊടിയൂർ, പതാരം, ചക്കുവള്ളി ഭാഗങ്ങളിൽ ബൈക്കിൽ വിൽപന നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഷാഡോ ടീം നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതി പിടിയിലായത്. ഇയാൾ ഒരുമാസം മുമ്പ് മാരക ലഹരിമരുന്ന് കടത്തവേ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.
ഇയാളുടെ കൂട്ടാളികളും ഉടൻ പിടിയിലാകുമെന്നും അവരെ നിരീക്ഷിച്ചുവരുന്നതായും എക്സൈസ് അറിയിച്ചു. പ്രിവൻറിവ് ഓഫിസർമാരായ ആശ്വന്ത് എസ്. സുന്ദരം, പി. ജോൺ, സി.എ. വിജു, സിവിൽ എക്സൈസ് ഓഫിസർമാരായ നിഷാദ് ഷാജഹാൻ, എം.എസ്. സുജിത് കുമാർ, അതുൽ കൃഷ്ണൻ, വിനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ റാസ്മിയ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.