പത്തനാപുരം: കടശ്ശേരിയില്‍നിന്ന് കാണാതായ യുവാവിനെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല.
പൊലീസും വനപാലകരും കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തി. വനാതിര്‍ത്തിയിലെ താമസക്കാരനായ പിറവന്തൂര്‍ പഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കെക്കര ലതികവിലാസം രവീന്ദ്രന്-ലതിക ദമ്പതി കളുടെ മകന് രാഹുലിനെ കഴിഞ്ഞ 19 മുതലാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍ നിന്നും കൊണ്ടുപോയിട്ടുള്ളത്.
പത്തനാപുരം പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ 20ന് പുലര്‍ച്ച മൂന്നിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് മനസ്സിലായിട്ടുണ്ട്. നാല് ദിവസമായി നാട്ടുകാര്‍ വനമേഖലയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിരുന്നു.
ശനിയാഴ്ച ആയിരവില്ലി കോണ്‍ വനമേഖലയില്‍നിന്ന് ലഭിച്ച രക്തസാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ട്. പരിശോധനഫലം രണ്ട് ദിവസത്തിനകം ലഭിക്കും. മാതാപിതാക്കളെ അടക്കം ചോദ്യം ചെയ്യുമെന്ന് പത്തനാപുരം സി.ഐ രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.