യുവാക്കള്‍ കാര്‍കയറി മരിച്ച സംഭവം; ഡ്രൈവറും കാറും കസ്റ്റഡിയില്‍

പരവൂര്‍: പൂതക്കുളം കോട്ടുവന്‍കോണത്ത് യുവാക്കള്‍ കാര്‍ കയറി മരിച്ച സംഭവത്തില്‍ ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തു. സംഭവസമയം കാര്‍ ഓടിച്ച കൂനംകുളം മേലതില്‍ വീട്ടില്‍ ആഷിക്കിനെയാണ് പരവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആഷിക്കിന്റെ പിതാവ് മോഹനന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12നാണ് കോട്ടുവന്‍കോണം വിഷ്ണുക്ഷേത്രത്തിന് സമീപം റോഡില്‍ കിടന്ന യുവാക്കളുടെ ശരീരത്തില്‍ കാര്‍ കയറിയത്. ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഉച്ചയോടെ കാര്‍ കണ്ടെത്തിയത്.

പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, വിനയന്‍, നിസാം, വിനോദ്, സി.പി.ഒമാരായ മുഹമ്മദ് ഷാഫി, സായിറാം, അനൂപ് എന്നിവരാണ് ആഷിക്കിനെ കസ്റ്റഡിയിലെടുത്തത്. വാഹനം വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - The incident where the youth died by car accident-Driver and car in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.