ഓച്ചിറ: കെട്ടിട നിർമാണവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഓച്ചിറ പഞ്ചായത്ത് മഠത്തിൽക്കാരാണ്മ എട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ.
ജീർണാവസ്ഥയിലായ അംഗൻവാടിയാണ് തൊഴിലുറപ്പ് തൊഴിലാളികളുെട കരുത്തിൽ പുതുരൂപം നേടുന്നത്. വാനം വെട്ടുന്നത് മുതൽ നിർമാണത്തിെൻറ എല്ലാഘട്ടത്തിലും മുന്നിൽ തന്നെയാണ് ഇവർ.
369 തൊഴിൽദിനങ്ങളാണ് കെട്ടിട നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു ലക്ഷത്തിൽപരം രൂപയാണ് ഇൗ ജോലിയിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനമായി ലഭിക്കുക.
അംഗൻവാടി നിർമാണത്തിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. രഞ്ജിനി, ലളിത, സിനി, സീത, ലീല എന്നിവർക്കാണ് ജോലിയുെട നേതൃത്വം.
പഞ്ചായത്ത് പ്രസിഡൻറ ആർ. രാജേഷ്, വാർഡ് അംഗം മാളു സതീഷ്, ബി.ഡി.ഒ ആർ. അജയകുമാർ, ബ്ലോക്ക് എ.എക്സ്.ഇ മനോജ്, കോൺട്രാക്ടർ ബിജു കളരിക്കൽ എന്നിവർ ഇവർക്ക് പിന്തുണ നൽകാനുണ്ട്.
വർഷങ്ങൾക്കു മുമ്പ് തീപ്പുര മുഹമ്മദ് കുഞ്ഞ് സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ അംഗൻവാടി കെട്ടിടം 11,70000 രൂപ വിനിയോഗിച്ച് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.