ഷഫീഖ്

വയോധികനെ കുത്തിപ്പരിക്കേൽപിച്ചയാൾ പിടിയിൽ

ഓച്ചിറ: പൊതുനിരത്തിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വിരോധത്തിൽ വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. പായിക്കുഴി വേലശ്ശേരിൽ പടീറ്റതിൽ ഷഫീഖ് (23) ആണ് ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. കുലശേഖരപുരം സ്വദേശിയായ ഓമനക്കുട്ടനെയാണ് പ്രതിയും കൂട്ടാളിയും ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഷഫീഖിന്‍റെ സുഹൃത്തായ അഖിൽ ഞായറാഴ്ച രാത്രി കണ്ടകത്തറ ഭാഗത്തുവെച്ച് അസഭ്യം പറഞ്ഞത് ഓമനക്കുട്ടൻ ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. ഈ വിരോധത്തിൽ അഖിലും ഷഫീഖും ചേർന്ന് ഓമനക്കുട്ടനെ ആക്രമിക്കുകയായിരുന്നു. ഓച്ചിറ ഇൻസ്പെക്ടർ നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, സന്തോഷ്, മുന്തിരി സ്വാമിനാഥ്, സി.പി.ഒ വിനോദ്, അനു, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - The man who stabbed the elderly man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.