ഓച്ചിറ: എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ള ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലും ക്ലാപ്പന പഞ്ചായത്തിലും സ്ഥിരംസമിതികളിലേക്ക് എതിരില്ല.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ 14 സീറ്റിൽ 13 സീറ്റും നേടിയതിനാൽ എല്ലാ സ്ഥിരംസമിതി അധ്യക്ഷരും എൽ.ഡി.എഫ് പ്രതിനിധികളായിരിക്കും. ധാരണപ്രകാരം സി.പി.എമ്മിലെ സുൽഫിയ ഷെറിൻ (ആരോഗ്യം, വിദ്യാഭ്യാസം), രാജീവ് (ക്ഷേമം), സി.പി.ഐയിലെ ഗീതാകുമാരി (വികസനം) എന്നിവരാണ് സ്ഥിരംസമിതി അധ്യക്ഷരാകുക.
സി.പി.ഐയിലെ സുരേഷ് താനുവേലിയാണ് നിലവിലെ വൈസ് പ്രസിഡൻറ് (ധനകാര്യം). അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് 15ന് നടക്കും.
ക്ലാപ്പന പഞ്ചായത്തിലെ 15 സീറ്റിൽ എൽ.ഡി.എഫ് -11, കോൺഗ്രസ് - രണ്ട്, ബി.ജെ.പി- ഒന്ന്, സ്വതന്ത്രൻ - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫ് ധാരണപ്രകാരം വികസനകാര്യം, ക്ഷേമകാര്യം എന്നീ അധ്യക്ഷ സ്ഥാനങ്ങൾ സി.പി.എമ്മിനും ആരോഗ്യ -വിദ്യാഭ്യാസം സി.പി.ഐക്കുമാണ് ലഭിക്കുക.
സി.പി.ഐയിലെ സജീവ് ഓണംപിള്ളിയാണ് നിലവിലെ വൈസ് പ്രസിഡൻറ് (ധനകാര്യം). അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് 15നു നടക്കും. ഓച്ചിറ പഞ്ചായത്തിലെ 17 സീറ്റിൽ എട്ടുവീതം ഇടത്, വലത് മുന്നണികൾക്കും ഒരു സീറ്റ് ബി.ജെ.പിക്കുമാണ്.
എൽ.ഡി.എഫും യു.ഡി.എഫും ധനകാര്യ സ്ഥിരംസമിതിയിലേക്ക് അംഗങ്ങളെ നിർദേശിക്കാത്തതിനെ തുടർന്ന് വരണാധികാരി തെരഞ്ഞെടുപ്പ് ബുധനാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.